Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
ലബനാനെതിരെ കടുത്ത നടപടിയുമായി സൗദി,അംബാസിഡറെ തിരിച്ചുവിളിച്ചതിനു പിന്നാലെ എല്ലാ ഇറക്കുമതികളും നിരോധിച്ചു

October 30, 2021

October 30, 2021

ജിദ്ദ: രാജ്യത്തിനെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ ലബനാനെതിരെ കടുത്ത നടപടിക്ക് സൗദി അറേബ്യ. ലബനാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് കൂടിയാലോചന നടത്താന്‍ അംബാസഡറെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച വിവരം സൗദി അറേബ്യ പുറത്തുവിട്ടത്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ സൗദിയിലെ ലബനാന്‍ അംബാസഡറോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിെന്‍റയും ജനങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിെന്‍റ പ്രാധാന്യം കണക്കിലെടുത്ത് സൗദിയിലേക്ക് ലബനാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിര്‍ത്താനും സൗദി അറേബ്യ തീരുമാനിച്ചു.

ലബനാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി കഴിഞ്ഞ ദിവസം സൗദി അറേബ്യക്കെതിരായി നടത്തിയ അപമാനകരമായ പ്രസ്താവനയെ അപലപിച്ച്‌ ഈ മാസം 27ന് സൗദി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് പുതിയ തീരുമാനങ്ങള്‍. സൗദിയെക്കുറിച്ചും അതിെന്‍റ നയങ്ങളെക്കുറിച്ചും ലബനാന്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവന വസ്തുതാവിരുദ്ധവും വ്യാജവും അപലപനീയമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും സൗദി വ്യക്തമാക്കി.

ലബനാനില്‍നിന്ന് ചരക്കുകളുടെ മറവില്‍ സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയണെമന്ന തങ്ങളുടെ ആവശ്യം സ്വീകരിക്കുന്നതില്‍ അലംഭാവം, തീവ്രവാദഗ്രൂപ്പായ ഹിസ്ബുള്ളക്ക് പിന്തുണ നല്‍കല്‍, അവര്‍ക്ക് എല്ലാ തുറമുഖങ്ങളിലുമുള്ള ആധിപത്യം, സൗദിയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാതിരിക്കല്‍, ജുഡീഷ്യല്‍ സഹകരണത്തിനുള്ള റിയാദ് ഉടമ്ബടി ലംഘടിച്ച്‌ രാജ്യം ആവശ്യപ്പെട്ട ആളുകളെ കൈമാറാതിരിക്കല്‍ എന്നീ കാരണങ്ങളും ലെബനാന് എതിരെ കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News