Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
പ്രതിച്ഛായ നന്നാക്കാൻ സൗദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി,വിദേശകാര്യ മന്ത്രിയെ വീണ്ടും മാറ്റി

October 24, 2019

October 24, 2019

2018 ഡിസംബര്‍ 27ന് ആദില്‍ അല്‍ ജുബൈറിനെ മാറ്റിയാണ് ഇബ്രാഹിം അസ്സാഫിനെ നിയമിച്ചിരുന്നത്. ജമാൽ ഖശോഗി വധം ഉൾപെടെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സൗദിയുടെ പല നടപടികളും മുൻനിർത്തിയാണ് ആദിൽ അൽ ജുബൈറിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത്  മാസങ്ങൾക്ക് മുമ്പ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചത്.എന്നാൽ ചുമതലയേറ്റ് പത്ത് മാസം പൂര്‍ത്തിയാകും അദ്ദേഹത്തിനും സ്ഥാനം നഷ്ടപ്പെടുകയാണ്.

റിയാദ് : അന്താരാഷ്ട്ര തലത്തിൽ സൗദിയുടെ മോശം പ്രതിച്ഛായ മാറ്റിയെടുക്കാൻ സൗദി മന്ത്രിസഭയിൽ വീണ്ടും വൻ അഴിച്ചു പണി.വിദേശകാര്യ മന്ത്രി ഉൾപെടെ നിരവധി മന്ത്രിമാരെ തൽസ്ഥാനത്ത് നിന്ന് നീക്കി പുതിയ മന്ത്രിമാരെ നിയമിച്ചു കൊണ്ട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉത്തരവ് പുറപ്പെടുവിച്ചു.വിദേശകാര്യ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ ഫൈസല്‍ രാജകുമാരനെ നിയമിച്ചു. ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അസ്സാഫിനെ മാറ്റിയാണ് വിദേശകാര്യ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ ഫൈസല്‍ രാജകുമാരന്റെ നിയമനം. 

2018 ഡിസംബര്‍ 27ന് ആദില്‍ അല്‍ ജുബൈറിനെ മാറ്റിയാണ് ഇബ്രാഹിം അസ്സാഫിനെ നിയമിച്ചിരുന്നത്. ജമാൽ ഖശോഗി വധം ഉൾപെടെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സൗദിയുടെ പല നടപടികളും മുൻനിർത്തിയാണ് ആദിൽ അൽ ജുബൈറിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത്  മാസങ്ങൾക്ക് മുമ്പ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചത്.എന്നാൽ ചുമതലയേറ്റ് പത്ത് മാസം പൂര്‍ത്തിയാകും അദ്ദേഹത്തിനും സ്ഥാനം നഷ്ടപ്പെടുകയാണ്. പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിതനായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ നിലവിലെ വിദേശ കാര്യ മന്ത്രിയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സൗദിയുടെ അമേരിക്കൻ അംബാസിഡറുടെ ഉപദേശകനായും വിവിധ കമ്പനികളുടെ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസ്സറിനെ നിയമിച്ചു. നബില്‍ ബിന്‍ മുഹമ്മദ് അല്‍ അമൂദിയെ മാറ്റിയാണ് നിയമനം. നിലവില്‍ സൗദി എയര്‍ലൈന്‍സിന്റെ ഡയറക്ടര്‍ ജനറലാണ് നാസര്‍ അല്‍ ജാസ്സര്‍.

ഇതിന് പുറമെ വിവിധ അതോറിറ്റികളുടെ മേധാവികളെയും മാറ്റി നിയമിച്ചിട്ടുണ്ട്.ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ അതോറിറ്റി മേധാവിയായി സാലിഹ് മുഹമ്മദ് അല്‍ ഒതൈമിനേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി മേധാവിയായി അബ്ദുള്ള ബിന്‍ ശറഫ് അല്‍ ഗാംദിയേയും നിയമിച്ചു. താരീഖ് അബ്ദുള്ള അല്‍ ശദ്ദിയാണ് ഡാറ്റ മാനേജ്‌മെന്‌റ് ഓഫീസ് തലവന്‍.
 


Latest Related News