Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയെന്ന് സൗദി,നിഷേധിച്ച് ഇറാൻ 

September 18, 2019

September 18, 2019

റിയാദ് : സൗദി അരാംകോ ആക്രമണത്തില്‍ ഇറാനു പങ്കുള്ളതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാനില്‍നിന്നു തന്നെയാണെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവിടാനിരിക്കുന്നതെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നത്. ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ ഇറാൻ നിർമിതമാണെന്നും സംഭവത്തില്‍ ഇറാന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ആയുധങ്ങളുടെ തെളിവുകളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും-ആഭ്യന്തര മന്ത്രാലയം  പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ ഹാത്തമി വ്യക്തമാക്കി. സംഭവത്തില്‍ ഇറാനു പങ്കുള്ളതായുള്ള ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പ്രശ്‌നം വളരെ വ്യക്തമാണ്. സൗദിക്കും യമനിനും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണം ആഗോളരാഷ്ട്രങ്ങളുടെ ഇച്ഛാശക്തിയുടെ പരീക്ഷണവേള കൂടിയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നിനോട് ഇന്ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് ഏകദേശം ഉറപ്പാണെന്ന് ലണ്ടനിലെ സൗദി ദൂതന്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരനും വ്യക്തമാക്കി.


Latest Related News