Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
ലോകം കൈകോര്‍ത്തു;18 കോടി ഒഴുകിയെത്തി പ്രവാസിയായ റഫീക്കിന്റെ മകന് ഇനി ചികിത്സ

July 05, 2021

July 05, 2021

കണ്ണൂര്‍:  ലോകം കൈ കോര്‍ത്തപ്പോള്‍ 18 കോടി എളുപ്പമുള്ള സഖ്യയായി. കണ്ണൂരിലെ മാട്ടൂലില്‍ അപൂര്‍വ രോഗം ബാധിച്ച മുഹമ്മദെന്ന കുഞ്ഞിനു വേണ്ടിയുള്ള ചികിത്സാ സഹായമാണ് പലതുള്ളിപ്പെരുവെള്ളമായത്.പേശികളെ ക്ഷയിപ്പിക്കുന്ന സാപൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുകാരന്റെ ചികിത്സയിലേക്കാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ സഹായം ഒഴുകിയത്. മുഹമ്മദിന്റെ ചികിത്സയ്ക്കായുള്ള മരുന്നിന് 18 കോടി രൂപ ചെലവു വരും. പതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. സമൂഹ മാധ്യങ്ങളിലൂടെയാണ് കുഞ്ഞിന്റെ ചികിത്സാകാര്യം പുറത്തു വ്യാപിച്ചത്. തുടര്‍ന്ന് സഹായപ്രവാഹമുണ്ടായി. 18 കോടി എക്കൗണ്ടില്‍ എത്തിയെന്നും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും പിതാവ് റഫീഖ് അറിയിക്കുകയായിരുന്നു.ഒരാഴ്ചകൊണ്ടാണ് ഭീമായ തുക സമാഹരിക്കപ്പെട്ടത്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തില്‍ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകള്‍ അഫ്രക്ക് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.ചക്രക്കസേരയില്‍ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥിലാണ് അഫ്ര. തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാര്‍ത്ഥനയിലാണ് അവള്‍. മരുന്ന് നല്‍കിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ എ.സി ടെക്‌നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്.കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി.സി. മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിലേക്കാണ് ധനസഹായം ഒഴുകി എത്തിയത്.

 


Latest Related News