January 08, 2022
January 08, 2022
ജിദ്ദ : ഓഫ്‌റോഡ് കാറോട്ട മത്സരമായ ഡക്കർ റാലിക്കിടെ സ്ഫോടനം ഉണ്ടായ സംഭവത്തിൽ സംശയിക്കാൻ തക്കതായി ഒന്നും തന്നെയില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം. സംഭവത്തിൽ തീവ്രവാദികൾക്ക് എന്ന് അന്താരാഷ്ട്ര തലത്തിൽ ആരോപണങ്ങൾ ഉയരവെ ആണ് ഇവ നിഷേധിച്ച് സൗദി രംഗത്തെത്തിയത്. നടന്നത് അപകടമാണെന്നാണ് സൗദിയുടെ വിശദീകരണം. ഫ്രാൻസുമായി സഹകരിച്ച്, സ്ഫോടനത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.
മോട്ടോർ സ്പോർട്ട് മത്സരം ആരംഭിക്കാൻ രണ്ട് ദിവസം അവശേഷിക്കെ, ജനുവരി ഒന്നിനാണ് ആറുപേരുമായി പോവുകയായിരുന്ന 'സോഡികാർസ്" റേസിങ് ടീമിന്റെ വാഹനം ജിദ്ദയിലെ ഡൊണാറ്റലോ ഹോട്ടലിന് സമീപത്ത് വെച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഘത്തിലുണ്ടായിരുന്ന ഫിലിപ് ബൗട്രണ് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒരുഘട്ടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഭയപ്പെട്ട ബൗട്രൺ ഇപ്പോഴും, പാരീസിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ്. 2020 ൽ സൗദിയിൽ ആരംഭിച്ച ഡക്കർ റാലി മത്സരത്തിന്റെ വേദി മാറ്റുന്ന കാര്യം പരിഗണിക്കുകയാണ് എന്നാണ് മത്സരത്തിന്റെ സംഘാടകർ അറിയിച്ചത്.