August 23, 2021
August 23, 2021
ന്യൂ ഡൽഹി : കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ ഭീകരമായി ബാധിച്ചേക്കുമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് ഈ മാസം തന്നെ കോവിഡ് വീണ്ടും രൂക്ഷമാവുമെന്നും. ദിനംപ്രതി ശരാശരി നാലോ അഞ്ചോ ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നുമാണ് നീതി ആയോഗിന്റെ വിലയിരുത്തൽ. 23 ശതമാനത്തോളം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട നീതി ആയോഗ് മേധാവി വികെ പോൾ, 2 ലക്ഷം ഐസിയു കിടക്കകൾ തയ്യാറാക്കാനും കേന്ദ്രത്തോട് നിർദേശിച്ചു.
ഏപ്രിൽ മെയ് കാലയളവിൽ ആഞ്ഞടിച്ച രണ്ടാം തരംഗത്തിൽ ശരാശരി മൂന്ന് ലക്ഷം കേസുകളാണ് ദിനംപ്രതി ഉണ്ടായിരുന്നത്. ഇത്തവണ കാര്യങ്ങൾ രണ്ടാം തരംഗത്തെക്കാൾ ഗുരുതരമാവുമെന്നാണ് വികെ പോളിന്റെ നിരീക്ഷണം. രണ്ടാം തരംഗത്തിലെ കേസുകളെ പറ്റി വിശദമായ പഠനങ്ങൾക്ക് ശേഷമാണ് മൂന്നാം തരംഗത്തിന് മുൻപായി രണ്ട് ലക്ഷം കിടക്കകൾ വേണ്ടി വരുമെന്ന് നീതി ആയോഗ് പ്രഖ്യാപിച്ചത്. വെന്റിലേറ്റർ ഘടിപ്പിച്ച 1.2 ലക്ഷം കിടക്കകളും, ഏഴ് ലക്ഷം സാധാരണ കിടക്കകളും ഒരുക്കാനും സർക്കാറിനോട് നീതി ആയോഗ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.