Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
കോവിഡ് വ്യാപനം : ഉംറകൾക്കിടയിൽ ഇനി പത്ത് ദിവസത്തെ ഇടവേള നിർബന്ധം

January 06, 2022

January 06, 2022

ജിദ്ദ : രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, ഉംറ തീർത്ഥാടനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സൗദി തീരുമാനിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഒരാൾക്ക് ഇനി മുതൽ ഒരു ഉംറ ചെയ്ത് കഴിഞ്ഞാൽ 10 ദിവസത്തിന് ശേഷമേ അടുത്ത ഉംറയ്ക്ക് അനുമതി നൽകൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഇതോടെ, ഉംറ പൂർത്തിയാക്കിയവർക്ക് വീണ്ടും ഉംറ പെർമിറ്റ് ലഭിക്കണമെങ്കിൽ പത്ത് ദിവസം കാത്ത് നിൽക്കണം. കോവിഡ് കേസുകൾ കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നെങ്കിലും, മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽകണ്ടാണ് മന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മാസ്ക് ധരിക്കണമെന്നും, മസ്ജിദുൽ ഹറമിലും സമീപത്തുമായി നിസ്കാരം നിർവഹിക്കാൻ എത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.


Latest Related News