January 01, 2020
January 01, 2020
പതിമൂന്നും പതിനാറും വയസ്സുള്ള പെൺകുട്ടികളും അമ്മയുമാണ് കൊല്ലപ്പെട്ടത്
അജ്മാന്‍: ഏഷ്യന്‍ വംശജരായ അമ്മയെയും പെണ്‍മക്കളെയും അജ്മാനില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 32 വയസ്സുള്ള യുവതിയും 13,16 വയസ്സുള്ള രണ്ട് പെണ്‍മക്കളെയുമാണ് അജ്മാന്‍ അല്‍ റാഷിദിയ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് കാണാതായ പിതാവിനെ കണ്ടെത്താന്‍ അജ്മാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.
വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് മൂന്നുവയസ്സുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
ഏഴുവയസ്സുള്ള മറ്റൊരു മകന്‍ അബുദാബിയില്‍ താമസിക്കുന്ന മുത്തശ്ശിക്കരികിലാക്കിയിരുന്നു. മുത്തശ്ശി ഇവരെ വിളിക്കുകയും കിട്ടാത്തതിനാല്‍ വീട്ടിലെത്തി അന്വേഷിക്കുകയും ചെയ്തതിനെതുടര്‍ന്നാണ് കൊലപാതകം പുറംലോകം അറിയുന്നത്.
രണ്ട് കുട്ടികള്‍ ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണെന്ന് അജ്മാന്‍ പോലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല അഹ്മദ് അല്‍ ഹമ്രാനി പറഞ്ഞു.
കുടുംബവഴക്കാണ്കൊ കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യം വിടാന്‍ യുവാവ് തീരുമാനിച്ചിരുന്നതായും കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതായും അല്‍ ഹമ്രാനി പറഞ്ഞു.