Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ലോകകപ്പ് തന്നെ വിളിച്ചുവരുത്തുകയായിരുന്നു,മോശമായ പെരുമാറ്റം സംഭവിച്ചുപോയതാണെന്നും ലയണൽ മെസ്സി

January 31, 2023

January 31, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും ഖത്തർ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനേയും സെമിയില്‍ ക്രൊയേഷ്യയേയും പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കലാശപ്പോരിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഡച്ച്‌ പടയ്‌ക്കെതിരായ മത്സരം സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം മെസ്സിയടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റം വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ അന്നത്തെ തന്റെ പെരുമാറ്റത്തെ കുറിച്ചും കാത്തിരുന്ന് കൈപ്പിടിയിലൊതുക്കിയ നേട്ടത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് അർജന്റീനിയൻ താരം.

“കപ്പ് എന്നെ വിളിച്ചു, അടുത്തേക്ക് വന്ന് എന്നെ പിടിക്കൂ, ഇപ്പോൾ നിങ്ങൾക്ക് എന്നെ തൊടാം.ആ മനോഹരമായ സ്റ്റേഡിയത്തിൽ അത് തിളങ്ങുന്നത് ഞാൻ കണ്ടു, ഞാൻ അതിനെ ചുംബിക്കാൻ മടിച്ചില്ല"- അർജന്റീനിയൻ അർബാന പ്ലേ റേഡിയോ സ്റ്റേഷനു നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.ഒരുപാട് കഷ്ടപ്പാടുകൾക്കും തോൽവികൾക്കും ശേഷം, ദൈവം എനിക്കായി ലോകകപ്പ് കാത്തുസൂക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന് ശേഷം മെസ്സിയടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റം വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അന്നത്തെ തന്റെ പെരുമാറ്റത്തെക്കുറിച്ചും മെസ്സി പ്രതികരിച്ചു.

'ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ആ നിമിഷത്തില്‍ വന്നുപോയതാണത്; - ഡച്ച് താരം വെഗോസ്റ്റിനെതിരായ പെരുമാറ്റത്തെക്കുറിച്ച് മെസ്സി പറഞ്ഞു. മത്സരശേഷമുള്ള അഭിമുഖത്തിനിടെയാണ് വെഗോസ്റ്റിനോട് രോഷത്തോടെ മെസ്സി പ്രതികരിച്ചത്.

'വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞ നിമിഷങ്ങളാണത്. എല്ലാം പെട്ടെന്നാണ് സംഭവിക്കുന്നത്. ഒരാളുടെ പ്രതികരണത്തിനനുസരിച്ചാണ് മറ്റൊരാള്‍ പ്രതികരിക്കുന്നത്. ചെയ്തുപോയ കാര്യങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല'-മെസ്സി പറഞ്ഞു.

മത്സരത്തില്‍ ഗോളടിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആഘോഷവും ഏറെ ശ്രദ്ധേയമായിരുന്നു. വാന്‍ഗാലിന് നേരെ നിന്നുകൊണ്ട് റിക്വില്‍മിയുടെ ടോപ്പോ ഗിഗിയോ ഗോളാഘോഷം മെസ്സി അനുകരിക്കുകയായിരുന്നു. എന്നാല്‍ ഈ ആഘോഷവും ആ നിമിഷത്തില്‍ സംഭവിച്ചതാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഡച്ച്പടയെ കീഴടക്കിയത്. രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിട്ടുനിന്നെങ്കിലും അവസാനനിമിഷം നെതര്‍ലന്‍ഡ്‌സ് തിരിച്ചടിച്ചു. പകരക്കാരനായിറങ്ങിയ വൗട്ട് വെഗോസ്റ്റാണ് നെതര്‍ലന്‍ഡ്‌സിന്റെ രണ്ടുഗോളുകളും നേടിയത്. മത്സരത്തിന് മുന്നേ നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ ലുയിസ് വാന്‍ഗാലും ഗോള്‍കീപ്പര്‍ ആന്‍ഡ്രീസ് നൊപ്പെര്‍ട്ടും മെസ്സിക്കെതിരെ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. മത്സരശേഷം വാന്‍ഗാലിനോടും അസിസ്റ്റന്റ് എഡ്ഗാര്‍ ഡേവിസിനോടും മെസ്സി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.

ഖത്തറിലെ ചരിത്രനേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മെസ്സി വിരമിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ലോക ചാമ്പ്യന്മാരായ  ടീമംഗങ്ങൾക്കൊപ്പം കളിക്കളത്തിൽ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News