Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
മാധ്യമപ്രവർത്തകൻ കഷോഗിയുടെ കൊലപാതകം, പ്രതിപ്പട്ടികയിൽ പെട്ട സൗദി പൗരനെ ഫ്രാൻസിൽ അറസ്റ്റ് ചെയ്തു

December 08, 2021

December 08, 2021

പാരീസ് : അമേരിക്കൻ പത്രമായ 'വാഷിങ്ടൺ പോസ്റ്റി'ന്റെ മാധ്യമപ്രവർത്തകനായിരുന്ന ജമാൽ കഷോഗി കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. ഖാലിദ് ഈദ് അൽ ഒതൈബി എന്ന സൗദി പൗരൻ പാരീസിൽ നിന്നും റിയാദിലേക്ക് വിമാനം കയറാൻ ഒരുങ്ങവേ ആണ് പിടിയിലായത്. 2018 ലാണ് സൗദിക്കെതിരെ നിലപാടുകൾ എടുത്തതിലൂടെ പ്രശസ്തനായ കഷോഗി കൊല്ലപ്പെട്ടത്. ഒക്ടോബർ 2 ന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കഷോഗിയെ അവസാനമായി കണ്ടത്. പിന്നീടിന്ന് വരെ അദ്ദേഹത്തിന്റെ ഭൗതികശരീരം പോലും കണ്ടെത്തിയിട്ടില്ല. കോൺസുലേറ്റിനകത്ത്  വെച്ച് കഷോഗി കൊല്ലപ്പെട്ടെന്നാണ് പോലീസ് ഭാഷ്യം. 

പിടിയിലായ ഖാലിദിനെതിരെ തുർക്കി പോലീസ് 2019 ൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പിൻബലത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിനെ സ്വാഗതം ചെയ്ത കഷോഗിയുടെ പത്നി, ഇയാളെ തൂക്കിലേറ്റണമെന്നും അഭിപ്രായപ്പെട്ടു. അതേസമയം, തെറ്റിദ്ധാരണയുടെ പുറത്താണ് അറസ്റ്റെന്നും, ഖാലിദിനെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നുമാണ് സൗദി എംബസി പ്രതികരിച്ചത്.


Latest Related News