Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
റിയാദിൽ മലയാളി ഉറക്കത്തിൽ മരിച്ചു

November 04, 2021

November 04, 2021

റിയാദ്: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം സ്വദേശിയും റിയാദ് അക്കാരിയ കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ ജലീല്‍ മാലിക് (54) ആണ് താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.ചൊവ്വാഴ്ച രാത്രി റിയാദിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നാട്ടില്‍നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്ന് അയല്‍വാസിയെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളും കമ്പനി അധികൃതരും വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീർഘകാലം സൗദിയിൽ പ്രവാസിയായ ജലീൽ മാലിക് നേരത്തെ ജിദ്ദയിലെ കിങ് കിങ് അബ്ദുല്ല യുനിവേഴ്‌സിറ്റിയിൽ ഓപറേഷന്‍സ് മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദുബൈയില്‍ അമ്മാര്‍ ഗ്രൂപ്പിലും ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് സൗദിയിലെത്തിയത്. നാട്ടില്‍ കാർഷിക  വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഓഫീസറായിരിക്കെ അവധിയിലാണ് വിദേശത്ത് ജോലിക്കെത്തിയത്. ഭാര്യ സെറീനയും അഗ്രികള്‍ച്ചര്‍ ഓഫീസറാണ്.സൗദിയില്‍നിന്ന് തിരിച്ചെത്തി അടുത്തിടെയാണ് സറീന ജോലിയില്‍ പ്രവേശിച്ചത്.. അതിനാല്‍ ജലീല്‍ റിയാദില്‍ തനിച്ചായിരുന്നു താമസം..ഭാര്യ സറീന ജലീൽ വിഖ്യാത നടൻ പ്രേം നസീറിെൻറ സഹോദരിയുടെ മകളാണ്.

മക്കൾ: ഇര്‍ഫാന്‍ മുഹമ്മദ്, ഇംറാന്‍ മുഹമ്മദ് (ബ്രിട്ടനില്‍ ബിസിനസ് മാനേജ്‌മെൻറ് വിദ്യാര്‍ഥി). രണ്ട് സഹോദരിമാരുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക

 


Latest Related News