Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജിദ്ദയിലേക്കുള്ള കപ്പലിനു നേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ജാർഖണ്ഡിൽ ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 29, 2019

December 29, 2019

റാഞ്ചി : ജാര്‍ഖണ്ഡിന്റെ പതിനൊന്നാമത്  മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി. ജയ് ജാര്‍ഖണ്ഡ് മുദ്രാവാക്യവുമായി ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി,സി.പി.എം നേതാവ് സീതാറാം യച്ചൂരി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എന്‍സിപി നേതാവ് സുപ്രിയ സുലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എഎപി നേതാവ് സഞ്ജയ് സിങ് തുടങ്ങിയ എല്ലാ പാര്‍ട്ടിയുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സന്നിഹിതരായിരുന്നു.

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സംഗമം ബിജെപിക്കുള്ള താക്കീത് കൂടിയാണ്. ചരിത്രപരമായ നിമിഷത്തില്‍ പങ്കാളികളാകാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും ഹേമന്ത് സോറന്‍ നേരത്തെ അഭ്യാര്‍ഥിച്ചിരുന്നു.

ഹേമന്ത് സോറന്റെ ജെഎംഎം നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും അംഗങ്ങളാണ്. 81 അംഗ സഭയില്‍ 30 സീറ്റ് നേടി ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 16 സീറ്റും ആര്‍ജെഡിക്ക് ഒരു സീറ്റും ലഭിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരാണ് മന്ത്രിസഭയിലുണ്ടാകുക. നിയുക്ത മന്ത്രിമാരുടെ പേര് രാജ്ഭവന് ഉടന്‍ കൈമാറും. നിയമസഭ ജനുവരി അഞ്ചിന് ചേരുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയായി എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.


Latest Related News