March 02, 2022
March 02, 2022
ഡൽഹി : കോവിഡ് പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ നിർത്തിവെച്ച സാധാരണ യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇനിയും വൈകുമെന്ന് സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ അറിയിച്ചു. ഫെബ്രുവരി 28 ന് പുറത്തിറക്കിയ പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എയർ ബബിൾ വ്യവസ്ഥ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലേക്ക് നടത്തുന്ന സർവീസുകൾ തുടരും.
35 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും എയർ ബബിൾ ഉപയോഗിച്ച് വിമാന സർവീസുള്ളത്. ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, അമേരിക്ക, ഇംഗ്ലണ്ട്, യു.എ.ഇ, ബഹ്‌റൈൻ, ഭൂട്ടാൻ, കാനഡ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഒമാൻ, നൈജീരിയ, ജപ്പാൻ, ഉസ്‌ബെക്കിസ്ഥാൻ, റുവാണ്ട, റഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, സ്വിറ്റ്‌സർലാന്റ്, സിചെല്ലസ്, മാലിദ്വീപ്, ടാൻസാനിയ, യുക്രൈൻ, എത്യോപ്യ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, മൗറീഷ്യസ്, ഇറാഖ്, ഹോളണ്ട്, കെനിയ, കസാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ കഴിയും. 2020 മാർച്ച് 23 നാണ് ഇന്ത്യയിൽ സാധാരണ വിമാനസർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ഏറെ വൈകാതെ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.