Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജിദ്ദയിലേക്കുള്ള കപ്പലിനു നേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം,ഛത്തീസ്ഗഢില്‍ നിന്ന് ക്രിസ്ത്യാനികൾ പലായനം ചെയ്യുന്നു

December 23, 2022

December 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ന്യൂഡല്‍ഹി :തീവ്രഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാൻ ഛത്തീസ്ഗഢില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ പാലായനംചെയ്യുന്നു.

ആദിവാസി മേഖലയായ ബസ്തറിലെ നാരായണ്‍പുര്‍ ജില്ലയില്‍മാത്രം നൂറോളം കൂടുംബങ്ങളാണ് സ്റ്റേഡിയത്തിലും തുറന്ന പ്രദേശങ്ങളിലും പള്ളികളിലും ജീവന്‍രക്ഷിക്കാന്‍ അഭയംതേടിയത്. അറുപതോളം കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് നാരായണ്‍പുര്‍ ക്രിസ്ത്യന്‍ സൊസൈറ്റി പ്രസിഡന്റ് സുഖ്മാന്‍ പൊതായ് പറഞ്ഞു. ഭട്പാല്‍, മോഡേംഗ, ഗോഹ്ദ, ബൊര്‍വാണ്ട് നഗരങ്ങളിലും അക്രമങ്ങളുണ്ടായി. ആരാധനാലയങ്ങള്‍ തകര്‍ത്ത സംഘങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും വെറുതെവിട്ടില്ല.

ചേരാങ് ഗ്രാമത്തില്‍ ക്രൂരമര്‍ദനത്തിനിരയായ അമ്പതോളം  വിശ്വാസികള്‍ വീടുവിട്ടോടി. ഒക്ടോബറില്‍ മൂന്ന്, നവംബറില്‍ 15, ഡിസംബറില്‍ 21 തവണയുമാണ് ആക്രമണങ്ങളുണ്ടായതെന്ന് പരാതിക്കാരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മാത്രം 20 അക്രമങ്ങളുണ്ടായി. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരും പൊലീസും നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ചും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും നാരായണ്‍പുര്‍ കലക്ടറേറ്റില്‍ ആയിരങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തി. കലക്ടര്‍ക്ക് നിവേദനവും നല്‍കി. പരിക്കേറ്റവരുടെ ചിത്രമടക്കം പരാതി നല്‍കിയിട്ടും കേസെടുക്കുന്നതിനു പകരം പരാതിക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.

ബിജെപി നാരായണ്‍പുര്‍ ജില്ലാ പ്രസിഡന്റ് രൂപസായ് സലാം, ബേനൂര്‍ ഗ്രാമത്തിലെ പ്രസിഡന്റ് ഫുല്‍ധര്‍ കച്ചനം, ഭട്പാലിലെ നേതാവ് ശ്യാംലാല്‍ പൊതായ്, അന്തഗഢിലെ പ്രസിഡന്റ് ഭോജരാജ് നാഗ് തുടങ്ങിയര്‍ക്കെതിരെയാണ് പരാതിയെന്ന് ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്‌എസാണ് അക്രമികളെ ഇളക്കിവിടുന്നതെന്ന് ഗ്രാമീണര്‍ പറയുന്നു. പതിനഞ്ചോളം ഗ്രാമങ്ങളിലാണ് സ്ഥിതി രൂക്ഷം. ഇവിടെനിന്ന് ക്രിസ്ത്യാനികളെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും കടുത്ത വിവേചനം നേരിടുകയാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോണ്ട്, മുരിയ ഗോത്രവിഭാഗങ്ങളാണ് ഭൂരിപക്ഷം ഗ്രാമീണരും. ഇവരില്‍ പലരും ക്രിസ്തുമതം സ്വീകരിച്ചതാണ് ആര്‍എസ്‌എസിനെ പ്രകോപിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News