Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീൻ ജനതക്കെതിരെ വിദ്വേഷ പരാമർശം,ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു 

May 25, 2021

May 25, 2021

മസ്കത്ത്: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഒമാനില്‍ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി. നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുമാണ് അധ്യാപകന്‍ ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിെന്‍റ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പോസ്റ്റിന് കീഴില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട് വിദ്യാര്‍ഥികള്‍ ഇൗ അധ്യാപകെന്‍റ ക്ലാസുകള്‍ ബഹിഷ്കരിക്കുന്ന ഘട്ടം വരെയെത്തി.

തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ അധ്യാപകനെ പിരിച്ചുവിടുകയായിരുന്നു. പിന്നീട് ഇദ്ദേഹം തെന്‍റ അപക്വമായ പെരുമാറ്റത്തിന് മാപ്പ് അപേക്ഷിക്കുകയും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച്‌ ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടര്‍ന്ന് ഡോ. സുധീര്‍കുമാര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കര്‍ഷക സമരം. സി.എ.എ-എന്‍.ആര്‍.സി സമരം തുടങ്ങിയവക്കെതിരെയും ഡോ. സുധീര്‍കുമാര്‍ നേരത്തേ വിദ്വേഷ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വതന്ത്ര ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ച രാജ്യമാണ് ഒമാന്‍. മനുഷ്യത്വരഹിതമായ കാര്യങ്ങളെ, അത് ആര്‍ക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാന്‍ ആകില്ല എന്നും ട്വിറ്ററില്‍ പ്രതിഷേധിച്ചവര്‍ പറയുന്നു.

വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്. ചില ഒമാൻ സ്വദേശികൾ നേരത്തെ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു.


Latest Related News