Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഖത്തർ വേദിയൊരുക്കി, നീണ്ട ഇടവേളയ്ക്ക് ശേഷം അഫ്ഗാൻ വനിതകൾ വീണ്ടും കളത്തിലിറങ്ങി

November 11, 2021

November 11, 2021

ദോഹ : രാഷ്ട്രീയലോകം തീർക്കുന്ന അതിർത്തികളെ അലിയിച്ചുകളയാൻ കെല്പുള്ള കളിയാണ് കാൽപന്ത്. ആഫ്രിക്കയിൽ ആഭ്യന്തരയുദ്ധങ്ങൾ പോലും ഫുട്ബോൾ കാരണം അവസാനിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. സ്വന്തം രാജ്യത്തെ സംഭവവികാസങ്ങൾ തീർത്ത അരക്ഷിതാവസ്ഥയിൽ പകച്ചുപോയ അഫ്ഗാൻ വനിതാ താരങ്ങൾ വീണ്ടുമൊരു മത്സരത്തിന് ബൂട്ടുകെട്ടി എന്ന വാർത്തയാണ് കാല്പന്തിന്റെ ലോകത്ത് നിന്നും ഒടുവിലായി എത്തുന്നത്. ഏറെ പ്രതിസന്ധികൾ താണ്ടി ഖത്തറിലേക്ക് ചേക്കേറിയ അഫ്ഗാൻ ടീം ഖത്തർ വനിതകൾക്കൊപ്പമാണ് മത്സരിക്കാനിറങ്ങിയത്.

ലോകകപ്പിന്റെ വേദികളിൽ ഒന്നായ ഖലീഫ അന്താരാഷ്ട്രസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഖത്തർ വിദേശകാര്യമന്ത്രാലയമാണ് മുൻകൈ എടുത്തത്. സുപ്രീം കമ്മിറ്റി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയ സംഘടനകളും മത്സരത്തിന്റെ സംഘാടനചുമതലകൾ വഹിച്ചു. അഫ്ഗാനിൽ നിന്നും എഴുപത്തിനായിരത്തോളം പേരെ രാജ്യം വിടാൻ സഹായിച്ച ഖത്തർ, ഏറെ പണിപ്പെട്ടാണ് വനിതാ ഫുട്‍ബോൾ ടീം അംഗങ്ങളെ അഫ്‌ഗാനിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിനായി ഖത്തർ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിച്ച് ഫിഫ രംഗത്തെത്തിയിരുന്നു. വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകിയ ഖത്തർ അവർക്കായി ഫുട്ബോൾ പരിശീലനസൗകര്യവും ഒരുക്കിയിരുന്നു.


Latest Related News