Breaking News
ഖത്തറിലെ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര നിര്യാതനായി | കൊല്ലം ഇരവിപുരം സ്വദേശി അബുദാബിയിൽ നിര്യാതനായി | ഇൻകാസ് ഖത്തർ രക്തദാന കാമ്പയിൻ നാളെ അൽ തുമാമ മാളിൽ | കേരള തീരത്ത് തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കളെന്ന് സൂചന,രക്ഷാദൗത്യം തുടരുന്നു | ദുബായിലെ മലയാളി വ്യവസായി സണ്ണി വർക്കി അദാനിയുമായി കൈകോർക്കുന്നു,ഇന്ത്യയിൽ 20 ജെംസ് സ്‌കൂളുകള്‍ സ്ഥാപിക്കും | കേരളത്തിന് വിനയായി വീണ്ടും കപ്പലപകടം,ബേപ്പൂരിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഹജ്ജ് കർമങ്ങൾക്ക് പരിസമാപ്‌തി,ഉംറ വിസകൾ നാളെ മുതൽ അനുവദിച്ചു തുടങ്ങും | വി.ടി ബൽറാം ഇന്ന് ഖത്തറിൽ,യൂത്ത് ബീറ്റ്സ് 2025 ഇന്ന് വൈകുന്നേരം ഐസിസി അശോകാ ഹാളിൽ | പ്രശസ്ത ബാവുൾ ഗായിക ശാന്തിപ്രിയ ദോഹയിൽ പാടാനെത്തുന്നു,'ഏക്താര' ജൂൺ 20-ന് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ |
വേടനെ 'പൂട്ടാ'നുള്ള നീക്കം പൊളിഞ്ഞു,പുലിപ്പല്ല് കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി

May 01, 2025

setback-for-the-forest-department-in-the-case-against-vedan

May 01, 2025

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം.

പുലിപ്പല്ലാണോയെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വേടൻ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നൽകാമായിരുന്നു. എന്നാൽ, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

സുഹൃത്താണ് പുലിപ്പല്ല് നൽകിയതെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ധരിക്കുമ്പോൾ ഇത്തരത്തിൽ പ്രശ്നമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്നം അവിടെ തന്നെ തീരേണ്ടതായിരുന്നു. അതിന് പകരം ഭീകരകുറ്റകൃത്യം ചെയ്തയാളെന്ന നിലയിൽ വേടനെ കൊണ്ടു പോയത് തെറ്റാണെന്ന വനംമന്ത്രിയുടെ നിലപാട് ശരിയാണെന്നും എം.വി ഗോവിന്ദൻ. പറഞ്ഞു.

പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യം മുഴുവൻ അംഗീകരിക്കുന്ന കലാകാരനാണ് വേടൻ. ആ തരത്തിൽ വേടനെ അംഗീകരിക്കണം. എന്നാൽ, വേടന്റെ ലഹരി ഉപയോഗത്തെ അംഗീകരിക്കാനാവില്ല. എന്നാൽ, ലഹരി ഉപയോഗത്തിൽ തിരുത്തൽ വരുത്തിയെന്ന് വേടൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News