May 14, 2024
May 14, 2024
റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ സൗദിയിൽ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ സിറിയന്‍ പൗരന്‍മാരായ ഇമാദ് മഹ്മൂദ് ഹുസൈന്‍, മുസ്തഫ മഹ്മൂദ് ഹുസൈന്‍ എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേയ് 11 (ശനിയാഴ്ച) തബൂക്ക് മേഖലയില്‍ വച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതെന്ന് പോലിസ് അറിയിച്ചു.
സൗദിയിലേക്ക് മയക്കുമരുന്നായ ആംഫെറ്റാമിന്‍ ഗുളികകള്‍ കടത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. പോലിസ് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് വിചാരണ നടത്തുകയും ഇരുവരും കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇത്തരം കേസുകളില്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ ഇരുവരെയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
എല്ലാത്തരം മയക്കുമരുന്നുകളും വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് അവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കേസുകളില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F