Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിൽ കേരളത്തിൽ നിന്നുൾപ്പടെ ഇന്ത്യയിൽ നിന്ന് എട്ട് നേതാക്കൾ പങ്കെടുക്കും

August 11, 2023

August 11, 2023

ന്യൂസ്‌റൂം ബ്യുറോ  

ജിദ്ദ: ഈ മാസം 13, 14 തീയതികളില്‍ മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്‍പ്പെടെ ഇന്ത്യയില്‍നിന്നും വിവിധ മേഖലകളില്‍ പ്രമുഖരായ എട്ട് നേതാക്കള്‍ പങ്കെടുക്കും.

ഓള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് പ്രസിഡൻറ് അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, ജംഇയ്യതുല്‍ ഉലമാ ഹിന്ദ്‌ പ്രസിഡൻറ് മൗലാന അര്‍ഷദ് മദനി, കേരള നദ്വത്തുല്‍ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയര്‍മാൻ മൗലാന അര്‍ഷദ് മുഖ്താര്‍, ജാമിഅ ഇസ്‌ലാമിയ്യ സനാബില്‍ ഡല്‍ഹി ചെയര്‍മാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്‌ലെ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുല്ലത്വീഫ് കിൻദി ശ്രീനഗര്‍, ശൈഖ് അബ്ദുസലാം സലഫി മുംബൈ, മൗലാന അസ്‌അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ് എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യൻ നേതാക്കള്‍.

'മിതത്വം പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള ഇസ്‍ലാമിക പണ്ഡിതരുടെ പങ്ക്'എന്ന പ്രമേയത്തില്‍ ഊന്നി നടക്കുന്ന ഇൻറര്‍നാഷനല്‍ ഇസ്‌ലാമിക് കോണ്‍ഫറൻസില്‍ പണ്ഡിതര്‍, മുഫ്തിമാര്‍, വിവിധ യൂനിവേഴ്‌സിറ്റികളിലെ അക്കാദമിക് വിദഗ്ധര്‍, ചിന്തകര്‍, നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങി 85 രാജ്യങ്ങളില്‍നിന്നുള്ള 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സൗദി ഭരണാധികാരി സല്‍മാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെയും നിര്‍ദേശപ്രകാരം നടക്കുന്ന സമ്മേളനത്തിന് സൗദി മതകാര്യ മന്ത്രാലയമാണ് നേതൃത്വം നല്‍കുന്നത്. ആഗോളതലത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലും സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലും മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മേളന ലക്ഷ്യം. ഏഴ് പാനല്‍ ചര്‍ച്ചകളിലൂടെ ആളുകള്‍ക്കിടയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്തവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ഇസ്‌ലാമിക സമൂഹത്തില്‍ ഐക്യവും ക്രിയാത്മകമായ ആശയസംവാദവും ആശയവിനിമയവും വഴി മുസ്‌ലിം ലോകത്തെ പണ്ഡിതരുടെ പ്രയത്നങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് എത്തിക്കുകയെന്ന സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് മക്കയില്‍ നടക്കുന്ന ദ്വിദിന സമ്മേളനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News