Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഷെയ്ഖ് ജാസിം ഉത്തരവാദിത്തമുള്ള വ്യക്തി,മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഖത്തർ പൗരനെ കുറിച്ച് സാവി

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ആറ് ബില്യണ്‍ യു.എസ് ഡോളറിന്റെ ബിഡ്ഡുമായി മാഞ്ചസ്റ്റർ  യുണൈറ്റഡിനെ  വാങ്ങാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനിയാണ് ഖത്തറിലെ രാജകുടുംബാംഗമായ ഷെയ്ഖ് ജാസിം അല്‍ത്താനി. ബ്രിട്ടീഷ് ശതകോടീശ്വരനായ റാഡ്ക്ലിഫാണ് യുണൈറ്റഡിനെ സ്വന്തമാക്കുന്നതില്‍ ഷെയ്ഖ് ജാസിം അല്‍ത്താനിക്ക് എതിരാളിയായിട്ടുളളത്.

എന്നാലിപ്പോള്‍ അല്‍ത്താനിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണയുടെ മുന്‍ താരവും നിലവിലെ മാനേജരുമായ സാവി. ഖത്തറില്‍ നാല് വര്‍ഷം കളിക്കുകയും രണ്ട് വര്‍ഷം പരിശീലകനായി തുടരുകയും ചെയ്തതിലൂടെ ഉടലെടുത്ത പരിചയത്തിന് പുറത്താണ് അല്‍ത്താനിയെക്കുറിച്ചുളള തന്റെ അഭിപ്രായം സാവി തുറന്ന് പറഞ്ഞത്.’മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാന്‍ താത്പര്യമുളള ആ വ്യക്തിയുമായി(ഷെയ്ഖ് ജാസിം) എനിക്ക് നല്ല ബന്ധമാണുളളത്. അദേഹം വളരെ കാര്യഗൗരവമുളള ഒരു വ്യക്തിയാണ്. അതിനാല്‍ തന്നെ കാര്യങ്ങളെല്ലാം അദേഹം വ്യത്തിയായി തന്നെ ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് സാവി പറയുന്നു.

'വളരെ ഉത്തരവാദിത്വമുളള മനുഷ്യനാണ് അദേഹം.യുണൈറ്റഡിന് തീര്‍ച്ചയായും നല്ലൊരു ഓപ്ഷന്‍ തന്നെയാണ് അദേഹം,’ സാവി പറഞ്ഞു.

2015 മുതല്‍ 2019 വരെ ഖത്തറില്‍ അല്‍സദിനായി സാവി കളിച്ചിരുന്നു. കൂടാതെ അദേഹം രണ്ട് വര്‍ഷം ക്ലബ്ബിന്റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്താണ് സാവി ഷെയ്ഖ് ജാസിമുമായി പരിചയത്തിലാവുന്നത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News