Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കളിക്കളങ്ങളെ തീപിടിപ്പിച്ച പഴയകാല താരങ്ങൾ ഖത്തറിൽ പന്തുതട്ടുന്നു,ഫൈനലിന് മുമ്പ് 'ഫിഫ ലെജൻഡ്‌സ് കപ്പ്'

December 12, 2022

December 12, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ: ലോക ഫുട്‍ബോളിലെ പഴയകാല ഇതിഹാസങ്ങൾ ഖത്തര്‍ ലോകകപ്പിലെ അന്തിമ പോരാട്ടത്തിന് മുമ്പ് ഖത്തറിൽ പന്തുതട്ടുന്നു.2022 ഫിഫ ലോകകപ്പിൽ ആരു കപ്പുയർത്തുമെന്ന ആകാംക്ഷക്ക് തീക്കൊളുത്തുന്നതിന് മുമ്പ് ഡിസംബർ 15,16 തിയ്യതികളിലായാണ് ഒരു കാലത്ത് കളിക്കളങ്ങളെ തീപിടിപ്പിച്ചിരുന്ന പഴയ കാല ഇതിഹാസങ്ങളെ അണിനിരത്തി പ്രദർശന മത്സരം സംഘടിപ്പിക്കുന്നത്.

കഫു, കകാ, ദിദിയര്‍ദ്രോഗ്ബ, കസിയസ്, കാര്‍സ് പുയോള്‍, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സിസ്കോ ടോട്ടി, ജോണ്‍ടെറി ഉള്‍പ്പെടെ ടെലിവിഷനിൽ മാത്രം കണ്ട സൂപ്പർ താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഡിസംബര്‍ 15നും 16നുമായി ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നിസ് ആന്‍റ് സ്ക്വാഷ് കോപ്ലക്സിലെ സെന്‍റര്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍. പഴയകാലങ്ങളില്‍ ടി.വിയില്‍ കണ്ട് ആസ്വദിച്ച ഇതിഹാസ താരങ്ങളുടെ മത്സരങ്ങള്‍നേരിട്ട് കാണാന്‍ ആരാധകര്‍ക്കും അവസരമുണ്ട്.

ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് മത്സരങ്ങള്‍. ആരാധകര്‍ക്ക് പ്രവേശനം സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യണം. https://q-tickets.com/Events/EventsDetails/9564/ എന്ന ലിങ്കില്‍ പ്രവേശിച്ചു വേണം ബുക്ക് ചെയ്യാന്‍. ഉച്ചയ്ക്ക് 12.00 മുതല്‍ മത്സരവേദിയിലേയ്ക്ക് പ്രവേശിയ്ക്കാം. ഫിഫ പ്ലസ്സിലൂടെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും.

മത്സര ക്രമം
രണ്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകള്‍ അണിനിരക്കും. ആകെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. രണ്ടു ദിനങ്ങളിലായി 18 മത്സരങ്ങള്‍ നടക്കും. 15 മിനിറ്റ് വീതമുള്ള ഇരു പകുതികളായി 30 മിനിറ്റാണ് ഒരു കളിയുടെ ദൈര്‍ഘ്യം.

ആദ്യ ദിനത്തില്‍ 12 മത്സരങ്ങളും, രണ്ടാം ദിനത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ ആറ് മത്സരങ്ങളുമാണ് നടക്കുക. ഓരോ ടീമുകള്‍ക്കും മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ ഉണ്ടാകും. ഓരോ ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ രണ്ടാം ദിവസത്തെ സെമി-ഫൈനലില്‍ പ്രവേശിക്കും. 16ന് വൈകിട്ട് ആറിനാണ് ഫൈനല്‍.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News