Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഇറാനും സിറിയയും ഉള്‍പ്പെടെ 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് യു.എ.ഇ നിര്‍ത്തിവച്ചു

November 26, 2020

November 26, 2020

അബുദാബി: ഇസ്രയേലുമായി നയതന്ത്ര കരാർ ഉണ്ടാക്കിയതിന് പിന്നാലെ ഇറാനും സിറിയയും ഉള്‍പ്പെടെ 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതുതായി വിസ അനുവദിക്കുന്നത് യു.എ.ഇ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ബിസിനസ് പാര്‍ക്ക് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ഈ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.നവംബര്‍ 18 മുതല്‍ പുതിയ ഇമിഗ്രേഷന്‍ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നതായും നോട്ടീസില്‍ പറയുന്നു.

നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസയ്ക്കും സന്ദര്‍ശക വിസയ്ക്കുമുള്ള പുതിയ അപേക്ഷകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് നോട്ടീസില്‍ പറയുന്നു. ഇറാന്‍, സിറിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൊമാലിയ, തുര്‍ക്കി, ലിബിയ, യെമന്‍, അള്‍ജീരിയ, കെനിയ, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് യു.എ.ഇ വിസാ വിലക്ക് ഏര്‍പ്പെടുത്തിയത്.

വിസാ വിലക്കില്‍ എന്തെങ്കിലും ഇളവുകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാര്‍ത്തയോട് യു.എ.ഇ ഫെഡറല്‍ അതോറിറ്റി പ്രതികരിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News