Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പേര് മാറ്റി, റാസ്‌ അബു അബൂദ് സ്റ്റേഡിയം ഇനി 'സ്റ്റേഡിയം 974'

November 21, 2021

November 21, 2021

ദോഹ : ഫുട്ബോൾ ലോകകപ്പിനായി പ്രത്യേകം നിർമിച്ച റാസ്‌ അബു അബൂദ് സ്റ്റേഡിയം ഇനിമുതൽ 'സ്റ്റേഡിയം 974' എന്ന പേരിൽ അറിയപ്പെടും. സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകകപ്പിനായി ഒരുക്കിയ വേദികളിൽ ഏഴാമത്തേതാണ് 'സ്റ്റേഡിയം 974'. നവംബർ 30 ന് യുഎഇയും സിറിയയും തമ്മിൽ നടക്കുന്ന അറബ് കപ്പ് മത്സരമാണ് ഈ സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരം. 

ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കിയത്. ദോഹ തുറമുഖത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന സ്റ്റേഡിയം വെസ്റ്റ് ബേ സ്‌കൈ ലൈനിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാവുന്ന സാങ്കേതികവിദ്യയിൽ പണികഴിപ്പിച്ച, ലോകകപ്പ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം കൂടിയാണ് 'സ്റ്റേഡിയം 974'. നാല്പതിനായിരം കാണികൾക്ക് ഒന്നിച്ചിരുന്ന് കളി കാണാൻ സാധിക്കുന്ന ഈ സ്റ്റേഡിയത്തിൽ ലോകകപ്പിലെ ഏഴ് മത്സരങ്ങളും, ഫിഫ അറബ് കപ്പിലെ ആറ് മത്സരങ്ങളും അരങ്ങേറും. ഖത്തറിന്റെ ഇന്റർനാഷണൽ ഫോൺ കോഡും, ഒപ്പം സ്റ്റേഡിയം പണികഴിപ്പിക്കാനായി ഉപയോഗിച്ച കണ്ടയ്നറുകളുടെ എണ്ണവുമാണ് 974 എന്ന സംഖ്യ സൂചിപ്പിക്കുന്നത്.


Latest Related News