Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പ്രകൃതിവാതകത്തിന് വിലയുയരാൻ കാരണം നിക്ഷേപം കുറഞ്ഞതാണെന്ന് ഖത്തർ ഊർജ്ജമന്ത്രി

February 23, 2022

February 23, 2022

ദോഹ : പ്രകൃതിവാതകത്തിന്റെ വിലയിൽ ക്രമാതീതമായ വർധനവ്  ഉണ്ടാവുന്നത് മതിയായ അളവിൽ നിക്ഷേപം ലഭിക്കാത്തത് കൊണ്ടാണെന്ന് ഖത്തർ ഊർജമന്ത്രി സാദ് ബിൻ ഷെറീദ അൽ കാബി അഭിപ്രായപ്പെട്ടു. റഷ്യ - ഉക്രൈൻ പ്രതിസന്ധിയല്ല, നിക്ഷേപം കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആഗോള പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഈജിപ്ത് പെട്രോളിയം മന്ത്രി താരീഖ് അൽ മൊല്ല, ജി.ഇ.സി.എഫ് സെക്രട്ടറി ജനറൽ മുഹമ്മദ്‌ ഹമൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

'യൂറോപ്പ് കൂടുതൽ ഇന്ധനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യൂറോപ്പിന്റെ മൊത്തം ആവശ്യം നിറവേറ്റാൻ ഖത്തറിന് സാധിക്കില്ല. നിരവധി രാജ്യങ്ങളുമായി ദീർഘകാല കരാറുകളിൽ ഒപ്പുവെച്ചതിനാൽ, അവർക്ക് കൃത്യമായി ഇന്ധനം നൽകേണ്ടതുണ്ട്'.- യൂറോപ്യൻ ഇന്ധന പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി ഉത്തരം നൽകി. യൂറോപ്പിന് ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്നും നൽകുന്നത് റഷ്യ ആണെന്നും, റഷ്യയുടെ അഭാവം ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നികത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 2027 ആവുമ്പോഴേക്കും കൂടുതൽ ഇന്ധനം നിർമിക്കാനും വിതരണം ചെയ്യാനും രാജ്യത്തിന് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും ഖത്തർ ഊർജമന്ത്രി പങ്കുവെച്ചു.


Latest Related News