Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഫെബ്രുവരി 27 മുതൽ കുവൈറ്റിലെത്തിയവർ പുറത്തിറങ്ങിയാൽ നാടുകടത്തും 

March 13, 2020

March 13, 2020

കുവൈത്ത് സിറ്റി: വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവര്‍ പുറത്തിറങ്ങിയാല്‍ പിടികൂടി നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതിനായി അധികൃതര്‍ വിപുലമായ പരിശോധനകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. മാർച്ച് 26 വരെ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 27 മുതല്‍ കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍നിന്ന് വന്നവര്‍ക്കാണ് വീട്ടുനിരീക്ഷണം നിര്‍ദേശിച്ചിട്ടുള്ളത്. ഏത് രാജ്യക്കാരാണെന്നതും സിവില്‍ െഎ.ഡി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഡ് സ്കാന്‍ ചെയ്താല്‍ രാജ്യത്ത് അവസാനമായി പ്രവേശിച്ച തീയതി അറിയാന്‍ കഴിയും. ഇതുവഴി വീട്ടുനിരീക്ഷണത്തില്‍ കഴിയേണ്ടവരെ എളുപ്പം കണ്ടെത്താന്‍ കഴിയും.

ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ലെബനോന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിറിയ, അസര്‍ബൈജാന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, നെതര്‍ലാന്‍ഡ്, നോര്‍വേ, സിങ്കപ്പൂര്‍, സപെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്ന് ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയവര്‍ക്കാണ് രണ്ടാഴ്ച വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ജോലിക്ക് പോവാനോ പുറത്തിറങ്ങാനോ പാടില്ല.

നിരീക്ഷണ കാലയളവിനിടെ പനിയോ കഫക്കെട്ടോ മറ്റു ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാല്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വീട്ടുനിരീക്ഷണം നിര്‍ദേശിച്ചരെ ജോലിക്ക് ഹാജരാകാന്‍ അനുവദിക്കരുതെന്നും ഇവരുടെ ശമ്ബളം വെട്ടിക്കുറക്കാന്‍ പാടില്ലെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News