Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തറിൽ ഡ്രൈവിങ് സ്‌കൂളുകൾ അടക്കും,ബസിലും മെട്രോയിലും യാത്രക്കാരെ കുറയ്ക്കും

March 25, 2021

March 25, 2021

ദോഹ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച്ച മുതലാണ് തീരുമാനം നടപ്പില്‍ വരിക. ബസ്സുകളിലും മെട്രോകളിലും സഞ്ചരിക്കാവുന്ന യാത്രക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്.

ബസ്സുകളില്‍ ആകെ ശേഷിയുടെ പകുതി പേര്‍ മാത്രമേ സഞ്ചരിക്കാവൂ. കര്‍ശന മുന്‍ കരുതലുകള്‍ പാലിക്കണം. മെട്രോയില്‍ 30 ശതമാനം പേര്‍ക്കു മാത്രമാണ് അനുമതി. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും 20 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. പുകവലിക്കാനുള്ള സ്ഥലം അടക്കും. ഭക്ഷണമോ പാനീയങ്ങളോ അനുവദനീയമല്ല.

സിനിമാ ഹാളുകളില്‍ പ്രവേശനം 20 ശതമാനം പേര്‍ക്കു മാത്രമാക്കി ചുരുക്കി. 18 വയസ്സിനു താഴെയുള്ളവര്‍ക്കു പ്രവേശനമില്ല. നാടക തിയേറ്ററുകളിലും ഇതേ നിയമം ബാധകമാണ്. സ്വകാര്യ വിദ്യഭ്യാസ കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും സേവനം ഓണ്‍ലൈനിലേക്കു മാറ്റും. നഴ്‌സറികളും മറ്റു ശിശുപരിപാലന കേന്ദ്രങ്ങളും 30 ശതമാനത്തില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കരുത്.

ലൈബ്രറികളിലും മ്യൂസിയങ്ങളിലും 30 ശതമാനം പേര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പും നിര്‍ബന്ധമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News