Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഖുർആൻ സൂക്തം ദുരുപയോഗം ചെയ്ത വാഹനം പിടിച്ചെടുത്തു

May 12, 2022

May 12, 2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രക്കാരെ ആകർഷിക്കാൻ ഖുര്‍ആന്‍ സൂക്തം ദുരുപയോഗം ചെയ്ത ടാക്‌സി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്റ്റിക്കറുകള്‍ പതിപ്പിച്ചതിനാണ് കാര്‍ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ടാക്‌സി കമ്പനി ഉടമയെയും വാഹനമോടിച്ച ഡ്രൈവറെയും നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖുര്‍ആനിലെ സൂക്തത്തിന്റെ ഭാഗം രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ടാക്‌സി കാറിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനില്‍നൂഹ് നബിയുടെ കാലത്തുണ്ടായ മഹാപ്രളയത്തിനിടെ തങ്ങള്‍ക്കൊപ്പം പേടകത്തില്‍ കയറാന്‍ നൂഹ് നബി മകനോട് അപേക്ഷിക്കുന്ന ഭാഗം പരാമര്‍ശിക്കുന്ന ഭാഗമാണ് കാറില്‍ രേഖപ്പെടുത്തിയത്.

'എന്റെ മകനേ, ഞങ്ങള്‍ക്കൊപ്പം നീയും (പേടകത്തില്‍) കയറുക. നീ (പേടകത്തില്‍ കയറാത്ത) അവിശ്വാസികളുടെ കൂട്ടത്തിലാകരുത്'- എന്നാണ് ഈ സൂക്തത്തിലെ ഭാഗം പറയുന്നത്.

വിശുദ്ധ ഖുര്‍ആനിലെ സൂക്തം തന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് ദുരുപയോഗം ചെയ്യുകയും തന്റെ ടാക്‌സിയില്‍ കയറാന്‍ മറ്റുള്ളവരെ പരോക്ഷമായി പ്രേരിപ്പിക്കുകയും ടാക്‌സിയില്‍ കയറാത്തവരെ അവിശ്വാസികളായി മുദ്രകുത്തുകയുമാണ് ഡ്രൈവര്‍ ചെയ്തതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പറയുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News