Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറിൽ ലോകകപ്പ് നടക്കുന്നതിനിടെ ഇംഗ്ലണ്ട് താരത്തിന്റെ വീട്ടിൽ ആയുധധാരികളെത്തി മോഷണം,റഹീം സ്റ്റെർലിംഗ് നാട്ടിലേക്ക് മടങ്ങി

December 05, 2022

December 05, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഇംഗ്ലണ്ട് ഫുട്ബോൾ താരം റഹീം സ്റ്റെർലിംഗ് ഖത്തറിലെ ലോകകപ്പ് ക്യാമ്പിൽ നിന്ന് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി.യു. കെയിലെ തന്റെ കുടുംബവീട്ടിൽ ആയുധധാരികളായ അക്രമികൾ എത്തി മോഷണം നടത്തിയതിന് പിന്നാലെയാണ് താരം സ്വദേശത്തേക്ക് മടങ്ങിയത്.

“ഞങ്ങളിപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പമാണ്.ഇത് അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമാണെങ്കിലും ഞങ്ങളിൽ ഏതെങ്കിലുമൊരു കളിക്കാരന് ഇത്തരം ദുരനുഭവമുണ്ടാകുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാര വിഷയമല്ല"-നാട്ടിലേക്ക് മടങ്ങുന്ന താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പറഞ്ഞു.

യു.കെ പോലീസ് നൽകുന്ന വിവരമനുസരിച്ച്, ശനിയാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് താരത്തിന്റെ വീട് ആക്രമിക്കപ്പെട്ടത്. വിലപിടിപ്പുള്ള ആഭരണങ്ങളും വാച്ചുകളും ഉൾപ്പെടെ നിരവധി സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് ഞായറാഴ്ച നടന്ന സെനഗലിനെതിരായ മത്സരത്തിൽ നിന്ന് റഹീം സ്റ്റെർലിംഗ് വിട്ടുനിന്നിരുന്നു. ഇക്കാര്യം നേരത്തെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എന്തുകൊണ്ട് ടീമിലില്ലെന്നുള്ള കാര്യം വ്യക്തമാക്കിയിരുന്നില്ല. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ എന്ന് മാത്രമാണ് വ്യക്തമാക്കിയത്. . 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News