Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തറിൽ അൽ തുമാമ റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു 

March 05, 2024

news_malayalam_sports_news_updates

March 05, 2024

ഖദീജ അബ്രാർ 

ദോഹ: അൽ തുമാമ റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ (ക്യുഎസ്എഫ്എ) അറിയിച്ചു. അൽ-തുമാമ ഫരീജ് പ്ലേഗ്രൗണ്ടിലാണ് മത്സരം. മാർച്ച് 11ന് (തിങ്കൾ) ആരംഭിക്കുന്ന മത്സരത്തിൽ 10നും 14നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾക്ക് ക്യുഎസ്എഫ്എ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർ മത്സരത്തിൻ്റെ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. 

മത്സരത്തിൻ്റെ നിബന്ധനകളും വ്യവസ്ഥകളും: - 

1) മത്സരം സമനിലയിൽ അവസാനിച്ചാൽ എക്സ്ട്രാ ടൈം നൽകാതെ പെനാൽറ്റി ഷൂട്ടൗട്ട് നിയമം പ്രയോഗിക്കും

2) കുറഞ്ഞത് 9 കളിക്കാരും, പരമാവധി 12 കളിക്കാരുമാണ് ഒരു ടീമിൽ ഉണ്ടായിരിക്കേണ്ടത്. ടീമിൽ കുറഞ്ഞത് രണ്ട് ഖത്തറികളെങ്കിലും നിർബന്ധമാണ്. 

3) 9 കളിക്കാർ ഫീൽഡിലും (8 കളിക്കാരും ഒരു ഗോൾകീപ്പറും) ഗ്രൗണ്ടിൽ കുറഞ്ഞത് 7 പേരും ഉണ്ടായിരിക്കണം. അവരിൽ ഒരാൾ ഖത്തറി ആയിരിക്കണം.

4) ഓരോ ടീമിലും 14 വയസ്സ് പ്രായമുള്ള പരമാവധി രണ്ട് കളിക്കാരുണ്ടായിരിക്കണം. 

5) ഖത്തർ ഫുട്ബോൾ അസോസിയേഷനിൽ (ക്യു.എഫ്.എ) രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കളിക്കാരനെ മാത്രമേ ഒരു ടീമിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ.

6) ഒരു കളിക്കാരന് ഒന്നിലധികം ടീമുകളിൽ രജിസ്റ്റർ ചെയ്യാൻ അനുവാദമില്ല.

7) കളിക്കാരുടെ ആരോഗ്യനിലയുടെ പൂർണ ഉത്തരവാദിത്തം ടീമിനാണ്.

8) 30 മിനിറ്റാണ് (15-15 മിനിറ്റ്) മത്സര സമയം. മത്സരത്തിനിടയിൽ 5 മിനിറ്റ് വിശ്രമവും അനുവദിക്കും. 

9) മത്സരത്തിൽ എപ്പോൾ വേണമെങ്കിലും പകരക്കാരെ (സബ്സ്റ്റിറ്റ്യുട്ട്) ഉപയോഗിക്കാം.

10) മത്സരത്തിന് എത്താൻ വൈകുന്ന ടീമുകൾക്ക് പോയിന്റുകൾ നഷ്ടപ്പെടും. ആവർത്തിച്ചുള്ള കാലതാമസമുണ്ടാക്കുന്ന ടീമുകളെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കും. കൂടാതെ, ഗ്യാരണ്ടി തുക തിരികെ നൽകില്ല.

11) യൂണിഫോമിന്റെ പുറകിൽ കളിക്കാരുടെ നമ്പറുകൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. ഷിൻ ഗാർഡുകൾ ധരിക്കേണ്ടത് നിർബന്ധമാണ്. 

12) ഏതെങ്കിലും കളിക്കാരൻ അപമാനകരമായ പെരുമാറ്റം പ്രകടിപ്പിക്കുകയാണെങ്കിൽ, സംഘാടക സമിതിക്ക് കളിക്കാരനെയോ ടീമിനെയോ ടൂർണമെൻ്റിൽ നിന്ന് നീക്കം ചെയ്യൻ അനുവാദമുണ്ട്.

13) ടൂർണമെൻ്റ് അവസാനിക്കുന്നത് വരെ ടീമിനെ പിൻവലിക്കുകയോ അയോഗ്യരാക്കുകയോ ചെയ്തില്ലെങ്കിൽ, ഗ്യാരണ്ടി തുക തിരികെ നൽകും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News