November 09, 2023
November 09, 2023
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചതിന് 10 ലക്ഷം രൂപ പിഴ ചുമത്തി. സിവിൽ ഏവിയേഷൻ നിർദേശങ്ങൾ പാലിക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാലാണ് എയർ ഇന്ത്യക്ക് പിഴ ചുമത്തിയിരിക്കുന്നത്. യാത്രക്കാരുടെ ബോർഡിംഗുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ തുടർച്ചയായി പാലിക്കാത്തതിനാൽ, കഴിഞ്ഞ വർഷവും എയർലൈനിൽ നിന്ന് 10 ലക്ഷം രൂപ ഈടാക്കിയിരുന്നു.
യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ എയർലൈനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളും ഡിജിസിഎ സ്വീകരിക്കുന്നുണ്ടെന്ന് ഏവിയേഷൻ റെഗുലേറ്റർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഫ്ലൈറ്റ് റദ്ദാക്കൽ, കാലതാമസം എന്നിവ നേരിടുമ്പോൾ യാത്രക്കാർക്ക് ശരിയായ സംരക്ഷണം ഉറപ്പു നൽകാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾ എയർലൈനുകൾ പാലിക്കണമെന്നാണ് നിർദേശം. 2023 മെയ് മുതൽ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും വിമാനക്കമ്പനികളുടെ പരിശോധനകൾ ഡിജിസിഎ നടത്തുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F