Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രയേല്‍ ആക്രമണം: അറബ് രാജ്യങ്ങളുടെ അടിയന്തരയോഗം വിളിക്കണമെന്ന് ഫലസ്തീന്‍

October 08, 2023

News_Qatar_Malayalam

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അടിയന്തരമായി അറബ് രാജ്യങ്ങളുടെ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍. അറബ് ലീഗിലുള്ള അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കണമെന്നാണ് ഫലസ്തീന്റെ ആവശ്യം. എത്രയും വേഗം യോഗം വിളിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും ഫലസ്തീന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

ഫലസ്തീന്‍ ജനതയ്ക്ക് സംരക്ഷണമൊരുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര നിയമം അനുശാസിക്കുന്ന നിയമപരിരക്ഷ ഫലസ്തീന്‍ ജനതയ്ക്ക് ഉറപ്പാക്കുന്നതിനും അറബ് രാജ്യങ്ങള്‍ മുന്‍കൈയുടുക്കണമെന്നും ഫലസ്തീന്‍ ആവശ്യപ്പെടുന്നു. അല്‍ അഖ്‌സ മസ്ജിദിലേക്കുള്ള ഇസ്രയേലിന്റെ അനധികൃത കടന്നുകയറ്റം, ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളുടെ അടിയന്തര യോഗത്തിന് ആഹ്വാനം ചെയ്തതെന്ന് അറബ് ലീഗിന്റെ ഫലസ്തീന്‍ സ്ഥിരം പ്രതിനിധി മൊഹ്നാദ് അക്ലൂക് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച സംഘര്‍ഷം 36 മണിക്കൂറിന് ശേഷവും ഇസ്രയേല്‍ ഫലസ്തീന്‍ അതിര്‍ത്തികളില്‍ തുടരുകയാണ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News