December 06, 2022
December 06, 2022
അൻവർ പാലേരി
ദോഹ : ഫുട്‍ബോൾ മത്സരങ്ങളിൽ ജയിക്കുന്ന ടീമുകൾ സ്റ്റേഡിയത്തിൽ സന്തോഷം പ്രകടിപ്പിച്ചു തുള്ളിച്ചാടുന്നതും നൃത്തം വെക്കുന്നതും പുതുമയുള്ള കാര്യമല്ല.എന്നാൽ കഴിഞ്ഞ ദിവസം 974 സ്റ്റേഡിയത്തിൽ കൊറിയയെ നിലംപരിശാക്കിയ ബ്രസീല്‍ കോച്ച് ടിറ്റെയും സംഘവും വട്ടംകൂടി നൃത്തം ചെയ്തതിന് സാംബ താളത്തിനപ്പുറം കൃത്യമായ രാഷ്ട്രീയം കൂടിയുണ്ട്.
Me plays Brazil coach not to dance in sportybet
— Saint (@Saintudunze1) December 5, 2022
Coach pic.twitter.com/vGBLZJ8hXl
ഓരോ ഗോളിനുശേഷവും ബ്രസീല്‍ താരങ്ങള്‍ സംഘമായി ഗ്രൗണ്ടില്‍ നൃത്തം ചെയ്താണ് ആഘോഷിച്ചത്. ഇതില്‍ ബ്രസീലിന്‍റെ മൂന്നാം ഗോള്‍ നേടിയ റിച്ചാലിസണ്‍ ഗോള്‍ നേടിയ ശേഷം സഹതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിച്ചതിനൊപ്പം ഡഗ് ഔട്ടിലിരുന്ന കോച്ച് ടിറ്റെയെ കൂടി അതില്‍ പങ്കാളിയാക്കി.
റിച്ചാലിസണൊപ്പം ടിറ്റെയും നൃത്തം ചെയ്തതോടെ ബ്രസീല്‍ ടീം എതിരാളികളായ കൊറിയന്‍ ടീമിനോട് അനാദരവ് കാട്ടിയെന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ ഗോളടിച്ചതിനുശേഷം നൃത്തം ചെയ്ത് ആഘോഷിച്ചത് ആരെയും അപമാനിക്കാനല്ലെന്നും ടീമിന്‍റെയും യുവതാരങ്ങളുടെയും സന്തോഷത്തില്‍ പങ്കാളികളാകുകയായിരുന്നുവെന്നും ടിറ്റെ മത്സരശേഷം പറഞ്ഞു. ടീം അംഗങ്ങളുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ് ആ ആഘോഷപ്രകടനങ്ങളെന്നും ടിറ്റെ വ്യക്തമാക്കി.
എന്നാൽ ഇതിനുമപ്പുറം ഈ നൃത്തച്ചുവടുകൾക്ക് വല്ല ഉദ്ദേശ്യവും ഉണ്ടായിരുന്നോ?അതറിയണമെങ്കിൽ അൽപം പിറകിലേക്ക് സഞ്ചരിക്കണം.ഒരിക്കൽ റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയര്‍ സ്പാനിഷ് ലീഗിലെ മത്സരത്തിനിടെ ഗോളടിച്ചപ്പോള്‍ ഡാന്‍സ് ചെയ്തു. കുരങ്ങനെന്ന് വിളിച്ചാണ് അന്ന് ചിലര്‍ വിനീഷ്യസിനെ അധിക്ഷേപിച്ചത്. പല യൂറോപ്യന് താരങ്ങളും മൗനം പാലിച്ചപ്പോള്‍ വിനീഷ്യസിന് പിന്തുണയുമായി ബ്രസീല്‍ താരങ്ങളെത്തി.
ഗോളടിച്ചാല്‍ ഇനിയും ഡാന്‍സ് ചെയ്യുമെന്നായിരുന്നു നെയ്മര്‍ അന്ന് പറഞ്ഞത്. ലോകകപ്പില്‍ ഗോളടിക്കുമ്പോള്‍ കളിക്കേണ്ട പത്ത് നൃത്തമെങ്കിലും കണ്ടുവച്ചിട്ടുണ്ടെന്ന് ബാഴ്‌സലോണ താരം റഫീഞ്ഞയും പറഞ്ഞു. ബ്രസീല്‍ ഗോളടിച്ച് തകര്‍ക്കുന്നതിനിടെ നാം കണ്ട നൃത്തചുവടുകളെ ഈ സംഭവവുമായി ചേർത്ത് കളിക്കളത്തിലെ വർണവെറിയന്മാർക്ക് ബ്രസീൽ നൽകിയ മറുപടിയായിരുന്നു ഈ സംഘനൃത്തമെന്നാണ് പലരു ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക