February 06, 2022
February 06, 2022
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് വീണ്ടും ചരിത്രനേട്ടം. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്താണ് യാഷ് ദുൾ നയിച്ച ടീം ഇന്ത്യ അഞ്ചാം കിരീടം ഷെൽഫിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 189 റൺസിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ, 14 പന്തുകളും നാല് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ, രാജ് ബാവയുടെ ബൗളിംഗ് മികവിലാണ് ഇന്ത്യ വരിഞ്ഞുമുറുക്കിയത്. 31 റൺസ് മാത്രം വിട്ടുകൊടുത്ത ബാവ അഞ്ചുവിക്കറ്റുകൾ പിഴുതു. ഒരുഘട്ടത്തിൽ 61 ന് 6 എന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ ജെയിംസ് റീ ആണ് പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 95 റൺസായിരുന്നു റീയുടെ സംഭാവന. പിന്തുടരാനിറങ്ങിയ ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിങ്ങും അർധസെഞ്ചുറികൾ നേടി. രാജ ബാവയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂർണമെന്റിലെ താരമായി സൗത്താഫ്രിക്കൻ താരം ഡിവാൾഡ് ബ്രെവിസാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് 40 ലക്ഷം വീതവും, പരിശീലക സംഘത്തിലെ ഓരോ അംഗത്തിനും 25 ലക്ഷം വീതവും പാരിതോഷികം നൽകുമെന്ന് ബിസിസിഐ അറിയിച്ചു.