Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ അനധികൃത ഗുരുദ്വാര വിവാദമാകുന്നു

August 18, 2019

August 18, 2019

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഗുരുദ്വാര വിവാദമാകുന്നു.പ്രാദേശിക പത്രത്തിൽ വാർത്ത വന്നതോടെയാണ് സുലൈബിക്കാത്തിലെ ഗുരുദ്വാര വിവാദത്തിലായത്.ഇതിനു പിന്നാലെ  നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന സിഖ് ഗുരുദ്വാര നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്  പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി.

 

വെയർഹൗസിനായി കമ്പനിക്ക് നൽകിയ സ്ഥലത്താണ് ‘ഗുരുദ്വാര’ പ്രവർത്തിക്കുന്നതെന്നു മുനിസിപ്പാലിറ്റി പറയുന്നു. കൃഷി-മത്സ്യ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥലലമാണിത്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു കൃഷി-മത്സ്യ അതോറിറ്റി ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് അൽ യൂസഫ് പറഞ്ഞു.  കെട്ടിടത്തിന്റെ ഉടമയ്ക്ക് ആഭ്യന്തരമന്ത്രാലയവും നോട്ടിസ് നൽകിയിട്ടുണ്ട്. 

 

നിയമവിധേയമല്ലാത്ത ആരാധനാലയം എത്രയും വേഗം നീക്കം ചെയ്യണമെന്ന് മുഹമ്മദ് അൽ ഹായിഫ് എം‌പി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യമെന്നാൽ രാജ്യത്ത് നിലവിലുള്ള നിയമം മറികടന്ന് ആരാധനാലയങ്ങൾ സ്ഥാപിക്കുക എന്നല്ലെന്ന് റിയാദ് അൽ അദ്സാനി പറഞ്ഞു. ആരാധനാലയം സ്ഥാപിക്കുന്നതിന് മുൻ‌കൂർ അനുമതി വാങ്ങണമെന്ന നിയമം പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..മുസ്‌ലിം ആരാധനാലയങ്ങൾക്കു പുറമേ ഏതാനും ക്രിസ്ത്യൻ ആരാധനാലയങ്ങൾ മാ‍ത്രമാണ് രാജ്യത്ത് നിയമവിധേയമായി പ്രവർത്തിക്കുന്നത്. അതേസമയം കുവൈത്തിൽ സിഖ് ഗുരുദ്വാര പ്രവർത്തിക്കുന്നതായി അറിയില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ആരാധനാലയം സ്ഥാപിക്കുന്നതിനു പിന്തുണ തേടി സിഖ് സമൂഹം എംബസിയെ സമീപിച്ചിട്ടില്ലെന്നും കുവൈത്തും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഉലച്ചിലുണ്ടാകുന്ന ഒരു നടപടിയെയും പിന്തുണക്കില്ലെന്നും സെക്കൻഡ് സെക്രട്ടറി പറഞ്ഞു.


Latest Related News