Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
പുരോഗമന പാതയില്‍ സൗദി വീണ്ടും മുന്നോട്ട്; സിവില്‍ നിയമങ്ങളുടെ പരിഷ്‌കാരത്തില്‍ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതും ഉള്‍പ്പെടുത്തും; സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

February 09, 2021

February 09, 2021

റിയാദ്: പുരോഗമന പാതയില്‍ പരിഷ്‌കാര നടപടികളുമായി വീണ്ടും സൗദി അറേബ്യ. സൗദിയിലെ സിവില്‍ നിയമങ്ങളുടെ പുതിയ പരിഷ്‌കാരങ്ങളില്‍ ലിംഗഭേദമന്യേ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതും ഉള്‍പ്പെടുത്തുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി. കൂടാതെ സ്ത്രീകള്‍ക്ക് കൂടുതല്‍ ദാമ്പത്യ കരാര്‍ അവകാശങ്ങള്‍ നല്‍കുന്നതും സിവില്‍ നിയമ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്തുമെന്നും സൗദി നീതിന്യായ വകുപ്പ് മന്ത്രി ഡോ. വാലിദ് ബിന്‍ മുഹമ്മദ് അല്‍ സമാനി പറഞ്ഞു. 

'വ്യക്തിഗത സ്റ്റാറ്റസ് നിയമത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പൊതുവായ സവിശേഷതകള്‍ സ്ത്രീയ്ക്കും പുരുഷനും വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതും അതുപോലെ വിവാഹ കരാറിന്റെ എല്ലാ വശങ്ങളിലും സ്ത്രീകളുടെ ഇച്ഛാശക്തിയുടെ പരിഗണന ഏകീകരിക്കുക എന്നതാണ്.' -അദ്ദേഹം പറഞ്ഞു. 


സൗദി നീതിന്യായ വകുപ്പ് മന്ത്രി
ഡോ. വാലിദ് ബിന്‍ മുഹമ്മദ് അല്‍ സമാനി

സൗദി അറേബ്യയിലെ ജുഡീഷ്യല്‍ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിനായി നാല് പുതിയ നിയമങ്ങളും രാജ്യത്തെ 'നിയമനിര്‍മ്മാണ അന്തരീക്ഷം' മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വ്യക്തിഗത സ്റ്റാറ്റസ് നിയമം, സിവില്‍ ട്രാന്‍സാക്ഷന്‍ നിയമം, വിവേകത്തോടെയുള്ള ശിക്ഷാവിധികള്‍ക്കായുള്ള പീനല്‍ കോഡ്, തെളിവ് നിയമം എന്നിവയാണ് നാല് പുതിയ നിയമങ്ങള്‍. 

മുന്‍കാല നിയമങ്ങള്‍ പല വ്യക്തികള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഏറെ വേദനാജനകമാണെന്നും കിരീടാവകാശി പറഞ്ഞു. 

'മുന്‍കാല നിയമങ്ങള്‍ പല വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വേദനാജനകമായിരുന്നു. ഇത് ചിലര്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങളെ ഒഴിവാക്കാന്‍ അനുവാദം നല്‍കി. നിയമനിര്‍മ്മാണ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇത് വീണ്ടും നടക്കില്ല.' -സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

നിയമനിര്‍മ്മാണ വ്യവസ്ഥയിലെ പരിഷ്‌കരണങ്ങളില്‍ കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച് വ്യക്തികളെ ശിക്ഷിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും സൗദി നീതിന്യായ മന്ത്രി പറഞ്ഞു. 

ഏതൊക്കെ നിയമങ്ങളാണ് പരിഷ്‌കരിക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സൗദി പ്രഖ്യാപിച്ചിട്ടില്ല. നിയമനിര്‍മ്മാണ പ്രക്രിയ അനുസരിച്ച് അവലോകനത്തിനായി മന്ത്രിസഭയ്ക്കും മറ്റും സമര്‍പ്പിച്ച ശേഷം ഈ വര്‍ഷം അവസാനത്തോടെ നിയമങ്ങളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൗദി കിരീടാവകാശി അറിയിച്ചിട്ടുണ്ട്. കൂടാതെ ശൂറ കൗണ്‍സിലിനു മുമ്പാകെയും നിയമ പരിഷ്‌കാരങ്ങള്‍ സമര്‍പ്പിക്കും. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News