Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ബ്രസീലിന് നെഞ്ചിടിപ്പ്,സൂപ്പർ താരത്തിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

October 20, 2022

October 20, 2022

 

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്   
ദോഹ : 2022 ഫിഫ ലോകകപ്പിൽ വിജയപ്രതീക്ഷയുള്ള ടീമുകളിൽ ഒന്നാണ് ബ്രസീൽ.എന്നാൽ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ സൂപ്പർ താരത്തിന്റെ പരിക്ക് ഖത്തർ ലോകകപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബ്രസീൽ.ഒരു പക്ഷെ ഈ ലോകകപ്പ് താരത്തിന് നഷ്ടമായേക്കുമോ എന്നും ആശങ്കയുണ്ട്.

എവർട്ടനെതിരായ ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ മത്സരത്തിനിടെ ജയത്തോടെയുള്ള മത്സരത്തിനിടെയാണ്  

ബ്രസീലിന്റെ മുന്നേറ്റ നിരയിലെ ആക്രമണകാരിയായ ഈ 25 കാരന് കാലിന്  പരിക്കേറ്റത്. എന്നാൽ ലൂക്കാസ് പക്വറ്റയുടെ പരിക്ക് ഗുരുതരമാണെന്നാണ് വെസ്റ്റ്ഹാം പരിശീലകൻ ഡേവിഡ് മോയസ് പറയുന്നത്.എത്രനാൾ പക്വറ്റ പുറത്തിരിക്കേണ്ടിവരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'അദ്ദേഹത്തിന്റെ പരിക്ക് വളരെ ഗുരുതരമാണ്. എത്രനാൾ  അദ്ദേഹത്തെ പുറത്തിരുത്തേണ്ടിവരുമെന്ന്  എനിക്ക് ഉറപ്പില്ല.അടുത്തിടെയായി മികച്ച ഫോമിലായ അദ്ദേഹം ടീമിൽ വ്യത്യസ്തമായ പ്രകടനമാണ് കാഴ്ചവെച്ചത്..അദ്ദേഹത്തെ  നഷ്ടപ്പെട്ടതിൽ ഞങ്ങൾ ശരിക്കും നിരാശരാണ്.' മോയസ് പറഞ്ഞു.

2018 ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ബ്രസീലിനായുള്ള അവസാന 20 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പക്വറ്റക്ക് ചുവട് പിഴച്ചത്.

നവംബർ 24 ന് സെർബിയയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് കൃത്യസമയത്ത് ഫിറ്റ്‌നസ് നേടി പക്വറ്റ തിരിച്ചുവരുമോ എന്നറിയാൻ ബ്രസീൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News