Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പതിനയ്യായിരം പേർക്ക് കൂടി പൊതുമാപ്പിന്റെ ആനുകൂല്യം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം 

July 02, 2020

July 02, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷം ജനുവരി 2 നും ഫെബ്രുവരി 29 നും ഇടയിൽ താമസ കാലാവധി അവസാനിച്ചവർക്ക്‌ പിഴ കൂടാതെ രാജ്യം വിടാനോ താമസാനുമതി നിയമ വിധേയമാക്കാനോ അവസരം നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമ ലംഘകരായി രാജ്യത്ത് തുടരുന്ന പതിനയ്യായിരത്തിൽ പരം പേരെ പിഴ ശിക്ഷയിൽ നിന്നും നാടു കടത്തലിൽ നിന്നും ഒഴിവാക്കാൻ ലക്ഷ്യമാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു നിർദേശം നൽകിയതെന്ന് അൽ റായ്‌ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു..ടൂറിസ്റ്റ് വിസ,കുടുംബ വിസ,വാണിജ്യ സന്ദർശ്ശക വിസ എന്നിവയിൽ രാജ്യത്തെത്തിയവർക്ക് ഓഗസ്ത്‌ 31 വരെ സ്വമേധയാ താമസാനുമതി അനുവദിക്കാനും  മന്ത്രാലയം തീരുമാനിച്ചു.

നേരത്തെ രാജ്യത്ത്‌ താമസവിസയിൽ കഴിയുന്നവരാണെങ്കിൽ അവർക്ക്‌ താമസാനുമതി പുതുക്കി നൽകും.നാട്ടിലേക്ക്‌ തിരിക്കാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിൽ പെട്ടവർക്ക്‌ മറ്റു നടപടി ക്രമങ്ങൾ ഇല്ലാതെ വിമാത്താവളം വഴി നേരിട്ട്‌ നാട്ടിലേക്ക് മടങ്ങാൻ ഇതുവഴി സാധിക്കും.അടുത്ത ആഴ്ച മുതലാണു തീരുമാനം പ്രാബല്യത്തിൽ വരിക. ഇവർക്ക്‌ പുതിയ വിസയിൽ രാജ്യത്തേക്ക്‌ തിരികെ വരാനും കഴിയും.. അതേസമയം, ജനുവരി ഒന്നിനു മുമ്പ്‌ രാജ്യത്ത്‌ അനധികൃതമായി താമസിക്കുന്ന സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികൾ , ഗാർഹിക ജോലിക്കാർ എന്നിവർ ഒഴികെയുള്ളവർക്ക്‌ ഈ ആനുകൂല്യം ബാധകമായിരിക്കില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News