Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജിദ്ദയിലേക്കുള്ള കപ്പലിനു നേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
യുക്രൈനിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

March 01, 2022

March 01, 2022

ന്യൂ ഡൽഹി : റഷ്യ - യുക്രൈൻ യുദ്ധത്തിനിടയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ ചിലർ ജന്മനാട്ടിൽ തിരികെയെത്തിക്കഴിഞ്ഞു. ബങ്കറുകളും മറ്റ് ഭൂഗർഭ സുരക്ഷിതസ്ഥാനങ്ങളിലും മണിക്കൂറുകളും ദിവസങ്ങളും കഴിച്ചുകൂട്ടിയ ഇവർ, പുതിയൊരു പ്രതിസന്ധി നേരിടുകയാണ്. പഠിച്ചുതുടങ്ങിയ കോഴ്‌സുകൾ ഇനിയെങ്ങനെ പൂർത്തിയാക്കുമെന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുയരുന്നത്. 

മൂന്ന് വർഷങ്ങൾക്ക് മുൻപ് കോവിഡ് വ്യാപനം പൊട്ടിപുറപ്പെട്ടപ്പോൾ ചൈനയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളും സമാനമായ വെല്ലുവിളി നേരിട്ടിരുന്നു. ചൈനയിൽ പഠനം തുടങ്ങിയ പലരും കോവിഡിന്റെ വരവോടെ അർമേനിയയിലെയും മറ്റും കോളേജുകളിലേക്ക് മാറിയാണ് പഠനം പൂർത്തിയാക്കിയത്. യുക്രൈനിലെ സ്ഥിതിഗതികൾ എന്ന് ശാന്തമാകും എന്നറിയാത്തത് ഈ വിദ്യാർത്ഥികളെ ധർമ്മസങ്കടത്തിലാഴ്ത്തുന്നു. മെഡിക്കൽ മേഖലയിലെ എം.ബി.ബി.എസ് അടക്കമുള്ള കോഴ്‌സുകളാണ് യുക്രൈനിൽ അധികപേരും പഠിക്കുന്നത്. വലിയ സംഖ്യ ഫീസായി നൽകേണ്ട കോളേജുകളിൽ പണം മുൻകൂറായി അടക്കുകയും ചെയ്തു. അവസാന പരീക്ഷ മാത്രം ബാക്കി നിൽക്കെ തിരികെ വിമാനം കയറേണ്ടി വന്നവരും കൂട്ടത്തിലുണ്ട്. തങ്ങളുടെ ഇതുവരെയുള്ള പ്രയത്നം പാഴായിപ്പോവാതെയിരിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്ന അഭ്യർത്ഥനയാണ് ഇവർ മുന്നോട്ട് വെക്കുന്നത്.


Latest Related News