Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗദിയിലെ എണ്ണസംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം

March 20, 2022

March 20, 2022

റിയാദ് : സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണമഴിച്ചുവിട്ട് ഹൂതി വിമതർ. രാജ്യത്തെ ഇന്ധനശാലകളെ ലക്ഷ്യമാക്കിയാണ് ഇത്തവണയും ആക്രമണമുണ്ടായത്. ജിസാനിലെ അരാംകോ എണ്ണക്കമ്പനിയുടെ ശാഖയിലും, ദർഹ്രാൻ അൽ ജനൂബ് പവർ സ്റ്റേഷനിലും, അൽ ഷഫീഖ് ഡീസലൈസേഷൻ പ്ലാന്റിലും ആക്രമണമുണ്ടായി. അതേസമയം, സംഭവത്തിൽ ആർക്കും പരിക്കോ മറ്റ് അത്യാഹിതങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 


സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഇതാദ്യമായല്ല അപകടസാധ്യത കൂടുതലുള്ള, ഇന്ധനശാലകളെ ഹൂതികൾ ലക്ഷ്യം വെക്കുന്നത്. മാർച്ച് 10 ന് റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു. ചർച്ചകളിലൂടെ യമൻ പ്രശ്നം പരിഹരിക്കാനുള്ള ജി.സി.സി.യുടെ പരിശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് ഹൂതികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നത്.


Latest Related News