June 23, 2020
June 23, 2020
റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ ഇത്തവണ അനുവാദമുണ്ടാകില്ല.സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അതേ സമയം സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഹജ്ജ് തീര്‍ഥാടനം പൂര്‍ണമായും ഒഴിവാക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പരിമിതമായ അംഗങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ച് തീര്‍ഥാടനം നടത്താനുള്ള സൗകര്യം ഒരുക്കും. കൂട്ടംകൂടിയുള്ള പ്രാര്‍ത്ഥനകളും ആചാരങ്ങളും കോവിഡ് പകരാന്‍ കാരണമാകുമെന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രം ഹജ്ജ് തീർത്ഥാടനത്തിനാണ് അനുമതിയുള്ളത്. അതേസമയം, എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ സൗദി ഹജ്ജ് മന്ത്രലയം വരും ദിവസങ്ങളില്‍ അറിയിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക