December 12, 2021
December 12, 2021
ദോഹ : പ്രഥമഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. ജോർദാന്റെ വെല്ലുവിളി മറികടന്ന ഈജിപ്തും, മൊറോക്കോയെ വീഴ്ത്തിയ അൾജീരിയയുമാണ് അവസാനനാലിൽ അവസാനമായി ഇടംനേടിയത്. ഖത്തർ, ടുണീഷ്യ എന്നീ ടീമുകൾ നേരത്തെ തന്നെ സെമിയിൽ കടന്നിരുന്നു.
എക്സ്ട്രാടൈമിൽ നേടിയ രണ്ട് ഗോളുകളിലൂടെയാണ് ഈജിപ്ത് ജോർദാനെ തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഉദ്വേഗം നിറഞ്ഞ മത്സരത്തിനൊടുവിലാണ് അൾജീരിയ മൊറോക്കോയെ തോല്പിച്ചത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം, രണ്ടാം പകുതിയിൽ ഇരുടീമുകളും ലക്ഷ്യം കണ്ടതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും ഇരുടീമുകളും വലകുലുക്കിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിർണ്ണയിച്ചത്. മൊറോക്കോ മൂന്ന് കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ അൾജീരിയ തങ്ങളുടെ അഞ്ചുകിക്കുകളും ഗോളാക്കി മാറ്റി.