Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ട്വന്റി ട്വന്റി ലോകകപ്പ് : കന്നിക്കപ്പുയർത്തി കങ്കാരുപ്പട

November 15, 2021

November 15, 2021

ഏകദിന ക്രിക്കറ്റിൽ പലതവണ നേടിയ ലോകകിരീടം, കുട്ടിക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കൊരു ബാലികേറാമലയായിരുന്നു. ഒടുവിലാ വറുതിക്ക് അറുതിയായിരിക്കുന്നു. 2021 ട്വന്റി ട്വന്റി ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയുടെ ഷെൽഫിലേക്ക്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വില്യംസൺ നയിച്ച ന്യൂസിലാന്റിനെ ഏഴ് പന്തുകൾ അവശേഷിക്കെ എട്ട് വിക്കറ്റിന് ആധികാരികമായി തോൽപിച്ചാണ് കങ്കാരുക്കൾ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത കിവികൾ ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം ഡേവിഡ് വാർണറിന്റെയും മിച്ചൽ മാർഷിന്റെയും പ്രകടനമികവിലാണ് ഓസീസ് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിനെ നായകൻ കെയിൻ വില്യംസണാണ് മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. മുന്നിൽ നിന്ന് നയിച്ച നായകൻ പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് കത്തിക്കയറുകയായിരുന്നു. കേവലം 48 പന്തുകളിൽ നിന്നും 3 സിക്സറുകളുടെ അകമ്പടിയോടെ 85 റൺസാണ് താരം അടിച്ചെടുത്തത്. ഓസീസ് ബൗളിംഗ് നിരയിൽ മൂന്ന് വിക്കറ്റുകൾ പിഴുത ഹേസൽവുഡ് തിളങ്ങിയപ്പോൾ, മിച്ചൽ സ്റ്റാർക്ക് തന്റെ നാല് ഓവറുകളിൽ 60 റൺസാണ് വഴങ്ങിയത്.  പിന്തുടരാനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാർഷ് - വാർണർ സഖ്യം കളിയുടെ കടിഞ്ഞാൺ കയ്യിലാക്കി. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ ഇരുവരും മത്സരിച്ചതോടെ കിവി ബൗളർമാർ അടികൊണ്ട് വലഞ്ഞു. വാർണർ 53 റൺസെടുത്തപ്പോൾ, 77 റൺസെടുത്ത മാർഷ് പുറത്താവാതെ നിന്നു. കളിയിലെ കേമനായി മാർഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, വാർണറാണ് പരമ്പരയിലെ താരം.


Latest Related News