December 11, 2021
December 11, 2021
ഫിഫ അറബ് കപ്പിൽ ആതിഥേയരായ ഖത്തറിന് തകർപ്പൻ ജയം. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഖത്തർ യുഎഇയെ വീഴ്ത്തിയത്. ആദ്യപകുതിയിലായിരുന്നു അഞ്ചുഗോളുകളും. അൽമൊയീസ് അലി മത്സരത്തിൽ ഇരട്ടഗോൾനേട്ടം സ്വന്തമാക്കി.
യുഎഇ താരം അലി സൽമീൻ ബലൂഷിയുടെ ദാനഗോളിലൂടെയാണ് ഖത്തർ ഗോൾവേട്ട ആരംഭിച്ചത്. പിന്നാലെ, രണ്ട് പെനാൽറ്റി കിക്കുകളിൽ നിന്നായി അൽമൊയീസ് അലിയും, ബൗലം ഖൗഖിയും ലക്ഷ്യം കണ്ടു. അബ്ദുൾ അസീസ് ഹാതിമാണ് ടീമിന്റെ നാലാം ഗോൾ കണ്ടെത്തിയത്. ആദ്യപകുതിയുടെ അവസാനമിനിറ്റിൽ അൽമൊയീസ് അലി, തന്റെ രണ്ടാംഗോളിലൂടെ ഗോൾപട്ടിക പൂർത്തിയാക്കി. നേരത്തെ, ഒമാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന ട്യുണീഷ്യയും സെമിയിൽ ഇടം ഉറപ്പിച്ചിരുന്നു. ഇന്ന് നടക്കുന്ന ക്വാർട്ടർഫൈനലുകളിൽ ഈജിപ്ത് ജോർദാനെയും, അൾജീരിയ മൊറോക്കോയേയും നേരിടും.