Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
രണ്ടാംഘട്ട വെടിനിർത്തൽ,പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ഇന്ന് ദോഹയിലെത്തും

March 12, 2025

trump's-middle-east-envoy-steve-witkoff,-to-doha-today

March 12, 2025

ന്യൂസ്‌റൂം ബ്യുറോ

തെൽ അവിവ്: ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ഇന്ന് ദോഹയിലെത്തും.സമ്പൂർണ യുദ്ധവിരാമത്തിന് തയാറാകാത്ത ഇസ്രായേൽ നിലപാട്, ദോഹ വെടിനിർത്തൽ ചർച്ചക്ക് തിരിച്ചടിയാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ,സ്റ്റിവ് വിറ്റ്കോഫിന്‍റെ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം,സമ്പൂർണ യുദ്ധവിരാമത്തിലൂടെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കുകയെന്ന നിലപാടിൽ ഹമാസ് ഉറച്ചു നിൽക്കുകയാണ്. ഏറെ ഗൗരവത്തോടെയാണ് ദോഹ ചർച്ചയിൽ തങ്ങളുടെ ഇടപെടലെന്ന് ഹമാസ് പ്രതികരിച്ചിട്ടുണ്ട്.

ആദ്യഘട്ട വെടിനിർത്തൽ രണ്ടു മാസം കൂടി ദീർഘിപ്പിക്കുന്നതിനോടാണ് തങ്ങൾക്ക് താൽപര്യമെന്ന നിലപാടാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്. 10 ബന്ദികളെ കരാറിന്‍റെ ആദ്യനാളിലും ബാക്കിയുള്ളവരെ അവസാന ദിവസവും കൈമാറുകയെന്ന പുതിയ നിർദേശവും നെതന്യാഹു സർക്കാർ മുന്നോട്ടുവെച്ചതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോർട്ട് ചെയ്തു.ഇതിനിടയിലും ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീൻകാർ കൊല്ലപ്പെട്ടു.

ബന്ദികളുടെ മോചനമാണ് പ്രധാനമെന്ന് കഴിഞ്ഞ ദിവസം സ്റ്റിവ് വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു. ദോഹയിൽ ചർച്ച തുടരുന്നതിനിടെ, ഫലസ്തീനികൾക്കെതിരായ ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്രായേൽ സേന.

സേനയുടെ വെടിവെപ്പിൽ മധ്യ, തെക്കൻ ഗസ്സയിൽ ആറുപേരും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ നാലുപേരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ കരാർ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്ന് സേന ന്യായീകരിച്ചു. വൈദ്യുതിയും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും തടഞ്ഞ് ഗസ്സക്കുമേൽ ഇസ്രായേൽ പട്ടിണി അടിച്ചേൽപിക്കുകയാണെന്ന് ഖത്തറും ജോർഡനും ആരോപിച്ചു.കുടിവെള്ള വിതരണം വിച്ഛേദിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ദുരിതം കൂടുതൽ രൂക്ഷമായതായി യുനിസെഫ് അറിയിച്ചു. ഇന്നു മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്ന് യമനിലെ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News