Breaking News
പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് വഴി എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം | ദുബായിൽ സ്‌കൂബാ ഡൈവിങ്ങിനിടെ തൃശൂർ സ്വദേശി മരിച്ചു | ഖത്തർ ഐ.സി.സിയിൽ നാളെ മാക് ഇശൽ,പ്രവേശനം സൗജന്യം | ചോരയുണങ്ങാത്ത പെരുന്നാൾ,ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ കുട്ടികൾ ഉൾപെടെ 42 പേർ രക്തസാക്ഷികളായി | നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു | ജാസിം ബിൻ സ്റ്റേഡിയത്തിൽ ഖത്തറിന് പെരുന്നാൾ സമ്മാനം,ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറാനെതിരെ തകർപ്പൻ ജയം | ലുസൈൽ ഈദ്ഗാഹിൽ നടക്കുന്ന ഈദ് നമസ്കാരത്തിൽ ഖത്തർ അമീർ പങ്കെടുക്കും | 'നല്ല നിലമ്പൂരിന്, ബാപ്പുട്ടിക്കൊരു വോട്ട്',നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഈ വാരാന്ത്യത്തിൽ ഖത്തറിൽ ചൂട് കൂടും,ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം |
എട്ടാം തവണ അമീർ കപ്പിൽ മുത്തമിട്ട് അൽ ഗരാഫ,ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

May 25, 2025

amir-cup-2025-al-gharafa-crowned-champions-after-2-1-win-over-al-rayyan

May 25, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ശനിയാഴ്ച രാത്രി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന 53-ാമത് അമീർ കപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ റയ്യാനെ വീഴ്ത്തി അൽ ഗരാഫ കപ്പിൽ മുത്തമിട്ടു. ഇത് എട്ടാം തവണയാണ് അൽ ഗരാഫ അമീർ കപ്പ് സ്വന്തമാക്കുന്നത്. 2012 ലെ അവസാന വിജയത്തിനുശേഷമാണ് അൽ ഗരാഫയുടെ കിരീട നേട്ടത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ്.

വാശിയേറിയ കലാശപ്പോരാട്ടത്തിന് സാക്ഷ്യംവഹിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉൾപെടെ ഭരണ രംഗത്തെ പ്രമുഖർ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ-താനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ-താനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ-താനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരും നിരവധി ഷെയ്ഖുമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും മത്സരം കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

നാലാം മിനിറ്റിൽ ഫെർജാനി സാസിയും 18-ാം മിനിറ്റിൽ ജോസെലുവുമാണ് അൽ ഗരാഫയ്ക്കായി ഗോളുകൾ നേടിയത്, 49-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് റോജർ ഗ്വെഡെസ് അൽ റയ്യാന് വേണ്ടി ഏക ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ അൽ ഗരാഫ,അഹമ്മദ് അൽ ജനാഹിയുടെ ക്രോസിൽ നിന്നുള്ള ആദ്യ ഷോട്ടിലൂടെ നാലാം മിനുട്ടിൽ സാസി ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു, 18-ാം മിനിറ്റിൽ ജോസെലു ഹെഡ്ഡർ ഹെഡ്ഡറിലൂടെയാണ് രണ്ടാമത്തെ ഗോൾ വലയിലാക്കിയത്.ആദ്യ പകുതിയുടെ ശേഷിച്ച സമയം ഇരു ടീമുകളും പരസ്പരം ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് ഗോളുകളൊന്നും നേടാനായില്ല.രണ്ടാം പകുതിയിൽ, അൽ റയ്യാൻ കൂടുതൽ പ്രതിരോധം തീർത്ത് അൽ ഗരാഫയ്ക്ക് ഭീഷണി തീർക്കുകയായിരുന്നു.49-ാം മിനിറ്റിൽ ഗരാഫയുടെ ഗോൾകീപ്പർ ആൻഡ്രെ അമരോയുടെ ഫൗളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി റോജർ ഗ്വെഡ്സ് ഗോളാക്കി മാറ്റുകയായിരുന്നു.

അതേസമയം,65-ാം മിനിറ്റിൽ സെനഗൽ പ്രതിരോധ താരം സെയ്ദൗ സാനെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് അൽ ഗരാഫ പത്ത് പേരായി ചുരുങ്ങിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
​​​​https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i  ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News