ദോഹ :ശനിയാഴ്ച രാത്രി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന 53-ാമത് അമീർ കപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ റയ്യാനെ വീഴ്ത്തി അൽ ഗരാഫ കപ്പിൽ മുത്തമിട്ടു. ഇത് എട്ടാം തവണയാണ് അൽ ഗരാഫ അമീർ കപ്പ് സ്വന്തമാക്കുന്നത്. 2012 ലെ അവസാന വിജയത്തിനുശേഷമാണ് അൽ ഗരാഫയുടെ കിരീട നേട്ടത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ്.
വാശിയേറിയ കലാശപ്പോരാട്ടത്തിന് സാക്ഷ്യംവഹിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉൾപെടെ ഭരണ രംഗത്തെ പ്രമുഖർ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ-താനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ-താനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ-താനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരും നിരവധി ഷെയ്ഖുമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും മത്സരം കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
നാലാം മിനിറ്റിൽ ഫെർജാനി സാസിയും 18-ാം മിനിറ്റിൽ ജോസെലുവുമാണ് അൽ ഗരാഫയ്ക്കായി ഗോളുകൾ നേടിയത്, 49-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് റോജർ ഗ്വെഡെസ് അൽ റയ്യാന് വേണ്ടി ഏക ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ അൽ ഗരാഫ,അഹമ്മദ് അൽ ജനാഹിയുടെ ക്രോസിൽ നിന്നുള്ള ആദ്യ ഷോട്ടിലൂടെ നാലാം മിനുട്ടിൽ സാസി ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു, 18-ാം മിനിറ്റിൽ ജോസെലു ഹെഡ്ഡർ ഹെഡ്ഡറിലൂടെയാണ് രണ്ടാമത്തെ ഗോൾ വലയിലാക്കിയത്.ആദ്യ പകുതിയുടെ ശേഷിച്ച സമയം ഇരു ടീമുകളും പരസ്പരം ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് ഗോളുകളൊന്നും നേടാനായില്ല.രണ്ടാം പകുതിയിൽ, അൽ റയ്യാൻ കൂടുതൽ പ്രതിരോധം തീർത്ത് അൽ ഗരാഫയ്ക്ക് ഭീഷണി തീർക്കുകയായിരുന്നു.49-ാം മിനിറ്റിൽ ഗരാഫയുടെ ഗോൾകീപ്പർ ആൻഡ്രെ അമരോയുടെ ഫൗളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി റോജർ ഗ്വെഡ്സ് ഗോളാക്കി മാറ്റുകയായിരുന്നു.
അതേസമയം,65-ാം മിനിറ്റിൽ സെനഗൽ പ്രതിരോധ താരം സെയ്ദൗ സാനെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് അൽ ഗരാഫ പത്ത് പേരായി ചുരുങ്ങിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOp*fd mZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F