Breaking News
ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി |
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

October 30, 2019

October 30, 2019

തിരുവനന്തപുരം : അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെകുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി രണ്ടാഴ്ച സമയമാണ് നല്‍കിയിട്ടുള്ളത്. അടുത്ത മാസം പന്ത്രണ്ടിന് വയനാട്ടിലെ കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കും.

അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.പി.ഐ (എം.എല്‍) കേന്ദ്ര കമ്മിറ്റി അംഗവും ഭവാനി ദളത്തിന്റെ തലവനുമായ സേലം സ്വദേശി മണിവാസമുള്‍പ്പടെ നാല് പേരാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.

മേലേമഞ്ചക്കണ്ടി ഊരിന് രണ്ടര കിലോമീറ്റര്‍ അകലെ വനമേഖലയിലെ കോഴിക്കല്ല് ഭാഗത്താണ് ഏറ്റുമുട്ടല്‍ നടന്നത്. തിങ്കളാഴ്ച മരിച്ചവരുടെ ഇന്‍ക്വസ്റ്റ് വൈകിയതിനാല്‍ ചൊവ്വാഴ്ച രാവിലെയും മൃതദേഹങ്ങള്‍ കാട്ടില്‍ നിന്ന് മാറ്റിയിരുന്നില്ല. ഇന്നലെ രാവിലെ ഫോറന്‍സിക്, വിരലടയാള, ബാലസ്റ്റിക് വിദഗ്ദ്ധരും മെഡിക്കല്‍ സംഘവും റവന്യൂ, വനം ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കടന്നുപോയി ഒരു മണിക്കൂറിന് ശേഷമാണ് വെടിവയ്പ്പുണ്ടായത്. സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മേലേമഞ്ചക്കണ്ടി ഊരിലേക്ക് തിരിച്ചിറങ്ങി വെടിവയ്പ്പ് നടന്ന വിവരം ആദ്യം അറിയിച്ചത്.ഈ വെടിവയ്പ്പില്‍ മണിവാസകം കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തിങ്കളാഴ്ചത്തെ വെടിവയ്പ്പില്‍ തന്നെ മണിവാസകത്തിന് പരിക്കേറ്റതായി സൂചനയുണ്ടായിരുന്നു.

ഇതിനിടെ, തിങ്കളാഴ്ച കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ പേരുവിവരങ്ങളില്‍ മാറ്റമുള്ളതായി സൂചനയുണ്ട്. കര്‍ണാടക സ്വദേശി ശ്രീമതി, തമിഴ്നാട് സ്വദേശി സുരേഷ് എന്നിവര്‍ തമിഴ്നാട് സ്വദേശികളായ അരവിന്ദും രമയുമാണെന്ന് സ്ഥലത്തെത്തിയ കര്‍ണാടക ആന്റി നക്സല്‍ സ്‌ക്വാഡ് സംശയം പ്രകടിപ്പിച്ചു. തമിഴ്നാട് സ്വദേശി കാര്‍ത്തിയാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. ഏഴുപേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടെന്നാണ് അറിയുന്നത്.


Latest Related News