Breaking News
ആപ്പിൾ ഉപകരണങ്ങളിൽ ഉയർന്ന അപകടസാധ്യതയുള്ള പുതിയ സുരക്ഷാ ഭീഷണിയുള്ളതായി ഖത്തറിലെ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ് | സ്നേഹതീരം ഖത്തർ ഈദ് 'നൂർ',എവറസ്റ്റ് കീഴടക്കിയ സഫ്രീന ലത്തീഫിനെ ആദരിച്ചു | ദുബായിലേക്കുള്ള ഇൻഡിഗോ യാത്രക്കാരന്റെ ഷൂവിനടിയിൽ ബുള്ളറ്റ്,കൊച്ചി നെടുമ്പാശേരി സ്വദേശിയുടെ യാത്ര മുടങ്ങി | കുവൈത്തിൽ നിന്നും അവധിക്ക് നാട്ടിൽപോയ മലയാളി നെഴ്‌സ് വാഹനാപകടത്തിൽ മരിച്ചു | റിയാദിൽ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് മലയാളി മരിച്ച സംഭവം,കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി | റിയാദിൽ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് മലയാളി മരിച്ച സംഭവം,കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടങ്ങി | ഇറാൻ-ഇസ്രായേൽ സംഘർഷം,അന്തരീക്ഷത്തിലെ റേഡിയേഷൻ തോതിൽ മാറ്റമുണ്ടായിട്ടില്ലെന്ന് ഖത്തറും കുവൈത്തും | ഇറാൻ ഇന്റലിജൻസ് മേധാവിയടക്കം കൊല്ലപ്പെട്ടു,ഇസ്രായേലിൽ മൂന്നിടങ്ങളിൽ ഇറാൻ ആക്രമണം | തിരിച്ചടിയിൽ വിട്ടുവീഴ്ചയില്ലാതെ ഇറാൻ,തന്ത്രപ്രധാന സൈനിക ഗവേഷണ കേന്ദ്രം തകർത്തതായി റിപ്പോർട്ട് | ഖത്തറിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ ഡോം ഖത്തർ ആദരിക്കുന്നു |
ട്വന്റി ട്വന്റി ലോകകപ്പ് : കന്നിക്കപ്പുയർത്തി കങ്കാരുപ്പട

November 15, 2021

November 15, 2021

ഏകദിന ക്രിക്കറ്റിൽ പലതവണ നേടിയ ലോകകിരീടം, കുട്ടിക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കൊരു ബാലികേറാമലയായിരുന്നു. ഒടുവിലാ വറുതിക്ക് അറുതിയായിരിക്കുന്നു. 2021 ട്വന്റി ട്വന്റി ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയുടെ ഷെൽഫിലേക്ക്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വില്യംസൺ നയിച്ച ന്യൂസിലാന്റിനെ ഏഴ് പന്തുകൾ അവശേഷിക്കെ എട്ട് വിക്കറ്റിന് ആധികാരികമായി തോൽപിച്ചാണ് കങ്കാരുക്കൾ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത കിവികൾ ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം ഡേവിഡ് വാർണറിന്റെയും മിച്ചൽ മാർഷിന്റെയും പ്രകടനമികവിലാണ് ഓസീസ് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിനെ നായകൻ കെയിൻ വില്യംസണാണ് മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. മുന്നിൽ നിന്ന് നയിച്ച നായകൻ പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് കത്തിക്കയറുകയായിരുന്നു. കേവലം 48 പന്തുകളിൽ നിന്നും 3 സിക്സറുകളുടെ അകമ്പടിയോടെ 85 റൺസാണ് താരം അടിച്ചെടുത്തത്. ഓസീസ് ബൗളിംഗ് നിരയിൽ മൂന്ന് വിക്കറ്റുകൾ പിഴുത ഹേസൽവുഡ് തിളങ്ങിയപ്പോൾ, മിച്ചൽ സ്റ്റാർക്ക് തന്റെ നാല് ഓവറുകളിൽ 60 റൺസാണ് വഴങ്ങിയത്.  പിന്തുടരാനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാർഷ് - വാർണർ സഖ്യം കളിയുടെ കടിഞ്ഞാൺ കയ്യിലാക്കി. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കാൻ ഇരുവരും മത്സരിച്ചതോടെ കിവി ബൗളർമാർ അടികൊണ്ട് വലഞ്ഞു. വാർണർ 53 റൺസെടുത്തപ്പോൾ, 77 റൺസെടുത്ത മാർഷ് പുറത്താവാതെ നിന്നു. കളിയിലെ കേമനായി മാർഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, വാർണറാണ് പരമ്പരയിലെ താരം.


Latest Related News