September 05, 2019
September 05, 2019
കേസിലെ എട്ടാം പ്രതിയായാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌ന അബൂബക്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
തൃശൂര്‍ : നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ യു.എന്‍.എ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് നടപടി. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു.ഭാര്യ ഷബ്‌ന ഖത്തറിൽ ഹമദ് ആശുപത്രിക്ക് കീഴിലുള്ള അൽ വക്ര ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതായാണ് വിവരം.
കേസിലെ എട്ടാം പ്രതിയായാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌ന അബൂബക്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് മാറ്റിയ തുക മറ്റ് പ്രതികള്‍ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മറ്റ് അക്കൗണ്ടുകള്‍ വഴി മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 55 ലക്ഷം രൂപയാണ് യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ച ദിവസം തന്നെ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതിന് പുറമെ കണക്കില്ലാത്ത വലിയ തുകകളും ഇവരുടെ അക്കൗണ്ടില്‍ കണ്ടെത്തിയതായും പോലീസ് പറയുന്നു. ആകെ 72 ലക്ഷത്തോളം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടില്‍ കണ്ടെത്തിയെന്നാണ് വിവരം. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ നാല് ഫ്‌ളാറ്റുകള്‍ തൃശൂരില്‍ ഉള്ളതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് വിവാദങ്ങള്‍ ഉണ്ടായ ശേഷം യു.എന്‍.എ സംസ്ഥാന ട്രഷറര്‍ വിപിന്‍ എം പോളിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു
പുതിയ മൂന്ന് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍, സംസ്ഥാന ട്രഷറര്‍ ഡിബിന്‍ എം പോള്‍ മുന്‍ സംസ്ഥാന സെക്രട്ടറി സുദീപ് എന്നിവരെയാണ് പുതുതായി പ്രതി ചേര്‍ത്തിരിക്കുന്നത്.
ഇതിനിടെ,ജാസ്മിൻ ഷായ്ക്ക് പുറമെ പോലീസ് അന്വേഷിക്കുന്ന മറ്റു പ്രതികളും ദോഹയിലെത്തിയയതായാണ് വിവരം.