Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
യു.എന്‍.എ സാമ്പത്തിക ക്രമക്കേടിൽ ജാസ്മിന്‍ ഷായുടെ ഭാര്യയെയും പ്രതി ചേര്‍ത്തതായി പോലീസ്

September 05, 2019

September 05, 2019

കേസിലെ എട്ടാം പ്രതിയായാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌ന അബൂബക്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. 

തൃശൂര്‍ : നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ യു.എന്‍.എ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് നടപടി. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു.ഭാര്യ ഷബ്‌ന ഖത്തറിൽ ഹമദ് ആശുപത്രിക്ക് കീഴിലുള്ള അൽ വക്ര ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതായാണ് വിവരം.

കേസിലെ എട്ടാം പ്രതിയായാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌ന അബൂബക്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് മാറ്റിയ തുക മറ്റ് പ്രതികള്‍ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മറ്റ് അക്കൗണ്ടുകള്‍ വഴി മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 55 ലക്ഷം രൂപയാണ് യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ച ദിവസം തന്നെ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഇതിന് പുറമെ കണക്കില്ലാത്ത വലിയ തുകകളും ഇവരുടെ അക്കൗണ്ടില്‍ കണ്ടെത്തിയതായും പോലീസ് പറയുന്നു. ആകെ 72 ലക്ഷത്തോളം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടില്‍ കണ്ടെത്തിയെന്നാണ് വിവരം. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ നാല്‌ ഫ്‌ളാറ്റുകള്‍ തൃശൂരില്‍ ഉള്ളതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് വിവാദങ്ങള്‍ ഉണ്ടായ ശേഷം യു.എന്‍.എ സംസ്ഥാന ട്രഷറര്‍ വിപിന്‍ എം പോളിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു

പുതിയ മൂന്ന് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍, സംസ്ഥാന ട്രഷറര്‍ ഡിബിന്‍ എം പോള്‍ മുന്‍ സംസ്ഥാന സെക്രട്ടറി സുദീപ് എന്നിവരെയാണ് പുതുതായി പ്രതി ചേര്‍ത്തിരിക്കുന്നത്.

ഇതിനിടെ,ജാസ്മിൻ ഷായ്ക്ക് പുറമെ പോലീസ് അന്വേഷിക്കുന്ന മറ്റു പ്രതികളും ദോഹയിലെത്തിയയതായാണ് വിവരം.


Latest Related News