Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കരിപ്പൂരിൽ വൻ സ്വർണ വേട്ട; ദോഹയിൽ നിന്നെത്തിയ രണ്ട് പേരടക്കം 6 പേർ കസ്റ്റംസ് പിടിയിൽ

September 25, 2023

News_Qatar_Malayalam

September 25, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച 6 പേർ കസ്റ്റംസ് പിടിയിൽ. 3 കോടിയോളം വില വരുന്ന 5460 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, കക്കട്ടിൽ സ്വദേശി ലിഗേഷ്, ചേലക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരാണിവർ എന്നാണ് റിപ്പോർട്ട്. 

സമീർ, ദോഹയിൽ നിന്നെത്തിയ അസീസ്,  റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീർ എന്നിവർ ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂൾ രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിൽ വിദഗ്ധമായി സ്വർണം പൂശിയ പേപ്പർ ഷീറ്റുകളിൽ ഒളിപ്പിച്ചായിരുന്നു കൊണ്ടുവന്നത്. 

അതേസമയം, ദോഹയിൽ നിന്നെത്തിയ ലിഗേഷ് കസ്റ്റംസിനെ വെട്ടിച്ച് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചെങ്കിലും, സ്വർണം വാങ്ങാനെത്തിയ ക്വട്ടേഷൻ സംഘവുമായി ഇയാൾ പുറത്തു വെച്ച് വാക്ക് തർക്കമുണ്ടായി. ഇത് ശ്രദ്ധയിൽ പെട്ട വിമാനത്താവളത്തിലെ അധികൃതർ ലിഗേഷിനെ കസ്റ്റംസിന് കൈമാറുകയായിരുന്നു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News