April 25, 2020
April 25, 2020
തിരുവനന്തപുരം : മലയാള സിനിമാ മേഖലയിൽ നിരവധി വേഷങ്ങൾ ചെയ്ത നടൻ രവി വള്ളത്തോൾ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 26 വർഷമായി മലയാള ടെലിവിഷൻ-സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
1987ൽ പുറത്തിറങ്ങിയ സ്വാതിതിരുന്നാളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. അതിന്ശേഷം മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനേതാവായാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നെങ്കിലും നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഗാനരചന നിര്‍ഹിച്ചാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.
1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിലൂടെ കഥാകൃത്തുമായി. 1986-ൽ ദൂരദർനില്‍ സംപ്രേഷണം ചെയ്ത "വൈതരണി" എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോളിന്‍റെ ആദ്യ സീരിയല്‍. അദ്ദേഹത്തിന്റെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവി വള്ളത്തോൾ അഭിനയിച്ചു.
മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടു ണ്ട്.ഇരുപത്തിയഞ്ച് ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തിരവനാണ്. ഗീതാലക്ഷ്‍മിയാണ് ഭാര്യ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.